Translate

Tuesday, July 24, 2012

കേന്ദ്രം എന്‍ഡോസള്‍ഫാനൊപ്പം


ന്യൂഡല്‍ഹി: കേരളം, കര്‍ണ്ണാടകം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേരളവും കര്‍ണ്ണാടകവുമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തോട് വിയോജിക്കുന്നത്. അതിനാല്‍ ഈ സംസ്ഥാനങ്ങളെ ഒഴിവാക്കി മറ്റ് സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഉപയോഗ കാലാവധി കഴിയാത്ത എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അഞ്ചുവര്‍ഷം സമയം വേണമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മാരകകീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കോടതി ഉത്തരവിട്ടത്. 1760 കിലോലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് ഉല്‍പാദകരുടെ കൈവശം അവശേഷിക്കുന്നത്. കേന്ദ്രകൃഷിമന്ത്രാലയം മുഖേനയാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്

എന്‍ഡോസള്‍ഫാന്‍ വില്‍പന : കേന്ദ്രത്തിന്റെ പച്ചക്കൊടി


ന്യൂഡല്‍ഹി: കേരളം, കര്‍ണാടക എന്നിവിടങ്ങളിലൊഴികെ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ വില്‍ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കയറ്റുമതി ചെയ്യുന്നത് പൂര്‍ണമായും പ്രായോഗികമല്ലെന്നും ഉപയോഗകാലാവധി കഴിയാത്ത എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ അനുമതിക്കാമെന്നാണ് കേന്ദ്രനിലപാട്.

കഴിഞ്ഞ ഒക്ടോബറില്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദനം ദേശീയതലത്തില്‍ പൂര്‍ണമായി സുപ്രീംകോടതി നിരോധിച്ചിരുന്നു. ഇതോടെ രാജ്യത്ത് 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുമെന്നും കോടതിയെ ഉത്പാദകര്‍ അറിയിച്ചിരുന്നു. ഇത് കര്‍ശന നിബന്ധനകളോടെ കയറ്റുമതി ചെയ്യാന്‍ സുപ്രീം കോടതി അനുമതിയും നല്‍കിയിരുന്നു.

ഇതിനിടെയാണ് ഈ രണ്ടു സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കാമെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇവ ഉപയോഗിക്കുന്നതിന് എതിര്‍പ്പുണ്ടായതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

വിദേശത്തുനിന്നു 1734 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കയറ്റുമതിചെയ്യുന്നതിനാണ് ഓര്‍ഡര്‍ ലഭിച്ചത്. എന്നാല്‍, ആകെ 1090.596 മെട്രിക് ടണ്‍ മാത്രമാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളതെന്ന് വിദഗ്ധ സമിതി നേരത്ത നല്‍കിയ റിപ്പോര്‍ട്ടില്‍ കോടതിയെ അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് അത്രയും കയറ്റുമതിചെയ്യുന്നതിന് അനുമതി നല്‍കിയത്.

മെക്‌സിക്കോ, അര്‍ജന്റീന, ഗ്വാട്ടിമാല, ഇക്വഡോര്‍, ഉറുഗ്വായ്, മൊസാംബിക്, സുഡാന്‍, ഉഗാണ്ട, സാംബിയ, പാകിസ്താന്‍, ചൈന, ബ്രസീല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് വിദഗ്ധസമിതി നേരത്തെ നിര്‍ദ്ദേശിച്ചത്.
courstesy-The Deshabhimani and The Mathrubhumi

Monday, July 23, 2012

ഭക്ഷ്യഗുണമേന്മ ഉറപ്പാക്കണം


                                    
 
ഭക്ഷ്യവിഷബാധയെക്കുറിച്ചും മായം ചേര്‍ക്കലിനെക്കുറിച്ചും ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയെക്കുറിച്ചും സര്‍ക്കാരിന് ബോധംവരാന്‍ ഒരു വിദ്യാര്‍ഥി മരിക്കേണ്ടിവന്നു. തിരുവനന്തപുരത്തെ റസ്റ്റോറന്റില്‍ നിന്ന് അറേബ്യന്‍ ഭക്ഷണമായ ഷവര്‍മ കഴിച്ച യുവാവ് ബംഗളൂരുവിലാണ് മരണമടഞ്ഞത്. അതോടെ സംസ്ഥാന വ്യാപകമായി ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധനകള്‍ നടത്തുന്നു; പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്നു; പച്ചക്കറികളിലും പഴങ്ങളിലും വരെ മാരകമായ വിഷാംശം കലരുന്നതിന്റെ സ്തോഭജനകമായ വാര്‍ത്തകള്‍ വരുന്നു. ഏതാനും ദിവസമായി വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതുതന്നെയാണ്. ചത്ത കോഴിയുടെ ചീഞ്ഞളിഞ്ഞ ഇറച്ചിപോലും ഭക്ഷണപദാര്‍ഥമായി മലയാളിയുടെ മുന്നിലെത്തുന്നു എന്നതാണ് അതിലൊന്ന്. ചെറുകിട- ഇടത്തരം ഹോട്ടലുകളില്‍ മാത്രമല്ല വന്‍കിട നക്ഷത്ര ഹോട്ടലുകളില്‍വരെ പഴകിയതും ചീഞ്ഞതുമായ ഭക്ഷണം വിതരണം ചെയ്യുന്നു. ശുചിത്വമില്ലായ്മ ഇത്തരം സ്ഥാപനങ്ങളുടെ പൊതുസ്വഭാവമായി മാറിയിരിക്കുന്നു. അടുക്കളയ്ക്കകത്ത് ശൗചാലയവും തുറന്നുകിടക്കുന്ന അഴുക്കുചാലുകളുമുള്ള ഹോട്ടലുകളെക്കുറിച്ചും വാര്‍ത്തകള്‍ വന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ ക്യാന്റീന്‍ പകര്‍ച്ചവ്യാധികളുടെ ഏജന്‍സികളായി മാറുന്നുവെന്നാണ് തിരുവനന്തപുരത്തെ ക്യാന്റീന്‍ അടുക്കളയില്‍ കക്കൂസ് കണ്ടെത്തിയതോടെ തെളിഞ്ഞത്. ഒരു പഴം- പച്ചക്കറി വ്യാപാരി മാധ്യമങ്ങളോടു പറഞ്ഞത് തന്റെ കടയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഏതാണ്ട് എല്ലാ വസ്തുക്കളും വിഷമയമാണ് എന്നത്രേ. പഴവര്‍ഗങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന് അനുഭവത്തിലൂടെ തെളിഞ്ഞുകഴിഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ രാജ്യത്ത് ശക്തമായ നിയമമുണ്ട്. 1954ലെ മായംചേര്‍ക്കല്‍ നിരോധനിയമം പരിഷ്കരിച്ച് 2006ല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. 2010 മുതല്‍ കര്‍ശനമായി നടപ്പാക്കിയ ഈനിയമം കഴിഞ്ഞവര്‍ഷം ആഗസ്തിലാണ് കേരളത്തില്‍ പ്രാബല്യത്തില്‍ വന്നത്. മായംചേര്‍ക്കല്‍ കണ്ടെത്തി തടയാന്‍ നേരത്തെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നു. പുതിയ നിയമപ്രകാരം ഭക്ഷ്യസുരക്ഷാ കമീഷണറേറ്റിനാണ് ആ ചുമതല. ഭക്ഷ്യവസ്തുക്കളിലെ മായംചേര്‍ക്കല്‍, പഴകിയ ഭക്ഷണം വിതരണം ചെയ്യല്‍ എന്നിവ തടയാനുള്ള കര്‍ക്കശമായ വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. അവയൊന്നും പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ ഇന്നുവരെ തയ്യാറായിട്ടില്ല. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ഉദ്യോഗസ്ഥ സംവിധാനമോ പശ്ചാത്തല സൗകര്യങ്ങളോ സംസ്ഥാനത്ത് ഗൗരവമായി ഏര്‍പ്പെടുത്തിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. രാജ്യത്ത് ആദ്യമായി ഫുഡ്സേഫ്റ്റി കമീഷണറേറ്റ് കേരളത്തിലാണ് സ്ഥാപിച്ചതെന്ന അവകാശവാദം ഉയര്‍ത്തുന്നുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എവിടെവരെയെത്തിയെന്ന് സര്‍ക്കാരിന് മിണ്ടാന്‍ കഴിയാത്തത് ആ രംഗത്തെ അക്ഷന്തവ്യമായ അനാസ്ഥ കൊണ്ടുതന്നെയാണ്. നിയമം അനുശാസിക്കുന്നതരത്തില്‍ ഹോട്ടലുകളുടെ ലൈസന്‍സ്, ഗുണനിലവാരം ഉറപ്പാക്കല്‍, അതിനായുള്ള പരിശോധനകള്‍, മായംചേര്‍ക്കല്‍ തടയല്‍ എന്നിവ യാഥാര്‍ഥ്യമാകണമെങ്കില്‍ സര്‍ക്കാരിനാണ് ഇച്ഛാശക്തിവേണ്ടത്. മലയാളിയുടെ ഭക്ഷണശീലം ഗണ്യമായി മാറിയിട്ടുണ്ട്. നേരത്തെ വീട്ടിലെ ഭക്ഷണം കഴിക്കാനാണ് നിര്‍ബന്ധമെങ്കില്‍ ഇന്നത് കുടുംബസമേതം ഹോട്ടലുകളിലെത്തി ഭക്ഷണം കഴിക്കുക എന്നതായിരിക്കുന്നു. ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകളും ലഘുഭക്ഷണം വില്‍പ്പന നടത്തുന്ന ബേക്കറികളും വിദേശഭീമന്മാരുടെ ഭക്ഷ്യവില്‍പ്പന ശൃംഖലകളും സംസ്ഥാനത്ത് വ്യാപകമാണ് ഇന്ന്. ഇവയൊന്നും തന്നെ നിയമപരമായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാകുന്നില്ല, അല്ലെങ്കില്‍ അതിനുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കപ്പെടുന്നില്ല. ഒരു ഹോട്ടലില്‍ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നത് തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ കണ്ടെത്തിയാല്‍ അവര്‍ക്ക് നടപടിയെടുക്കാനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അങ്ങനെ എടുത്ത കേസുകള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍തന്നെ ഉത്തരവ് ഇറക്കിയിരിക്കുന്നു. അതിന്റെ മറവിലാണ് യഥേഷ്ടം മായംചേര്‍ക്കലും തട്ടിപ്പും അരങ്ങേറുന്നത്. ഹോട്ടലുകളിലെ വിലനിലവാരം നിയന്ത്രിക്കുന്നതിനുള്ള സംവിധാനവും നിലവിലില്ല. തോന്നിയതുപോലെ വില ഈടാക്കുകയാണ്. അതേസമയം, മികച്ച ഭക്ഷണം മിതമായ നിരക്കില്‍ നല്‍കുന്ന അനേകം ഹോട്ടലുകളും റെസ്റ്റോറന്റുകളും നന്നായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഗണ്യമായ എണ്ണം വരുന്ന അത്തരം സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പുതിയ സാഹചര്യം കാരണമാകുകയാണ്. മായവും വിഷവും കലരാത്ത ഭക്ഷണം പൗരന്റെ അവകാശമാണ്. അത് ഉറപ്പാക്കല്‍ സര്‍ക്കാരിന്റെ കര്‍ത്തവ്യവുമാണ്. അത്തരമൊരു കര്‍ത്തവ്യം സര്‍ക്കാര്‍ മറന്നുപോകുന്നതാണ് യഥാര്‍ഥ പ്രശ്നം. ഒറ്റയടിക്ക് പരിഹരിക്കപ്പെടാവുന്നതല്ല ഈ വിഷയം. അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കല്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നവരുടെ ലൈസന്‍സിങ്, ശാസ്ത്രീയമായ പരിശോധനാ സംവിധാനം, ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതി തടയാനുള്ള കര്‍ശന നടപടി തുടങ്ങിയ നിരവധി കാര്യത്തില്‍ സര്‍ക്കാര്‍ നിഷ്കര്‍ഷ പുലര്‍ത്തേണ്ടതുണ്ട്. ജനങ്ങളില്‍ ഉണ്ടാകേണ്ട ജാഗ്രത മറ്റൊരു ഉപാധിയാണ്. രുചി മാത്രമാകരുത് ഭക്ഷണം തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം. അജിനോമോട്ടോ എന്ന വിഷവസ്തു സ്വന്തം വീടുകളിലേക്ക് കൊണ്ടുപോയി അടുക്കളയില്‍ പരീക്ഷിക്കുന്ന മലയാളിയുടെ ചിത്രം ദയനീയമാണ്. കൃത്രിമമായ നിറത്തിലും മണത്തിലും മുക്കിയ വിഷവസ്തുക്കളോട് പ്രണയംകാട്ടുന്ന ശീലം അവസാനിപ്പിച്ചേതീരൂ. ഏതാനും ദിവസം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന് ഒടുങ്ങിപ്പോകേണ്ട പ്രശ്നമല്ല ഇത്. സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ബഹുജന സംഘടനകള്‍ ജാഗ്രതയോടെ രംഗത്തിറങ്ങണം. എല്ലാത്തിലുമുപരി ജനങ്ങള്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവരണം.

Friday, July 20, 2012

അരുത് മുഖ്യമന്ത്രീ, അരുത്‌


സുഗതകുമാരി 

 

വീപ്പകളില്‍ നട്ടുവളര്‍ത്തിയ നാലഞ്ചുവര്‍ഷം പ്രായമുള്ള റബ്ബര്‍ മരങ്ങളും കമുകിന്‍ തൈകളും മറ്റും രായ്ക്കുരാമാനം വനഭൂമിയില്‍ കൊണ്ടുചെന്നു കുഴിച്ചുവെച്ചിട്ട് വര്‍ഷങ്ങളായി തങ്ങള്‍ കൃഷിചെയ്യുന്ന ഇടങ്ങളാണെന്ന് തെളിവുണ്ടാക്കുന്ന മിടുക്കന്മാര്‍ ഉള്ള നാട്ടില്‍ കുറേ നെല്‍പ്പാടങ്ങളില്‍ കൂടി മണ്ണുകൊണ്ടുചെന്നിട്ട് അവയ്ക്ക് പൂര്‍വകാല പ്രാബല്യത്തോടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനോ പ്രയാസം?


വീണ്ടും ഗാന്ധിജിയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നു. ''നിങ്ങള്‍ ഏതൊരു പരിപാടി ആരംഭിക്കുന്നതിനും മുന്‍പ് ഒരു പരീക്ഷണം നടത്തേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും ദുഃഖിതനായ ദരിദ്രനാരായണന്റെ മുഖം മുന്നിലേക്ക് ആവാഹിച്ചു വരുത്തുക. എന്നിട്ടു ചോദിക്കുക. ഇതിന്റെ ഗുണഭോക്താവ് ഈ മനുഷ്യനാണോ അല്ലയോ എന്ന്, അല്ല എന്നാണ് ഉത്തരമെങ്കില്‍ വലിച്ചെറിഞ്ഞുകളയൂ ആ പദ്ധതി.''

കുന്നിടിച്ച്, വയല്‍ നികത്തി, തോട് നികത്തി, തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടുമൂടി നാം എന്തു വികസനമാണ് കൊണ്ടുവരാന്‍ പോകുന്നത്. ആര്‍ക്കുവേണ്ടി! ആര്‍ക്കുവേണ്ടിയാണ് പമ്പാതീരത്ത് വിമാനത്താവളം?

അരുത് മുഖ്യമന്ത്രീ, നിയമവിരുദ്ധമായി നികത്തിയ നെല്‍വയലുകളെ സാധൂകരിച്ച് നിയമവിധേയമാക്കുന്നത് സത്യത്തിനും നീതിക്കും നിയമത്തിനും നിരക്കാത്തതാണ്. നിയമലംഘനങ്ങള്‍ക്ക് സമ്മതം നല്‍കുകയാണ് അതിലൂടെ ഭരണകൂടം ചെയ്യുന്നത്. ഇതില്‍ ആഹ്ലാദിക്കുന്നത് റിയല്‍ എസ്റ്റേറ്റുകാരും ഭൂമാഫിയകളും മാത്രമായിരിക്കുമെന്ന് തിരിച്ചറിയുക.

ഇടതു മുന്നണി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമാണിതെന്നാണ് മറ്റൊരു വാദം. ഇടതുമുന്നണി ചെയ്ത സ്തുത്യര്‍ഹമായ ഒരു കാര്യമായിരുന്നു നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ബില്ലിന്റെ അവതരണം. അതില്‍ പഴുതുകളുണ്ടാക്കിയെങ്കിലും തികച്ചും രാജ്യനന്മയ്ക്കുവേണ്ടിയുള്ള ഒരു സംരംഭമായിരുന്നു അത്. എന്നാല്‍, ആ സര്‍ക്കാര്‍ പോകുന്ന പോക്കില്‍ ആരൊക്കെയോ തിരക്കിട്ട് വിദഗ്ധമായി സാധിപ്പിച്ചെടുത്തതാണ് ആറന്മുള എയര്‍പോര്‍ട്ടിനുള്ള അനുമതി. ഇടതുപക്ഷ പാര്‍ട്ടികള്‍ ബഹുഭൂരിപക്ഷവും ഇതിന് എതിരാണെന്നും നാം അറിയുന്നു. അവര്‍ എടുത്ത തെറ്റായ തീരുമാനം റദ്ദാക്കുന്നതിനുപകരം അതിനെ കൂടുതല്‍ വിപുലമാക്കി ബാക്കിയുള്ള ഒരുപിടി നെല്‍പ്പാടങ്ങളെക്കൂടി നശിപ്പിക്കുന്നതിന് വേണ്ടിയോ ഈ മന്ത്രിസഭയുടെ നീക്കം? അരുത് എന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അതേസമയം, ആ പ്രദേശത്തെ സ്വകാര്യ വ്യവസായ മേഖലയാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള കഴിഞ്ഞ മന്ത്രിസഭാ തീരുമാനം റദ്ദാക്കിയതിന് താങ്കളോട് നന്ദി പറയുന്നു. എന്നാല്‍, വിമാനത്താവളമുള്‍പ്പെടെയുള്ള ബൃഹത് പരിപാടി പാടേ റദ്ദാക്കുകയാണ് വേണ്ടത് എന്നും ഓര്‍മിപ്പിക്കുന്നു. പമ്പയാറിന്റെ പുത്രിയായ, പച്ചപ്പു പുതച്ച ആറന്മുള മാത്രമല്ല പ്രശ്‌നം. വയനാട്ടില്‍ രണ്ടു വിമാനത്താവളത്തിന് സ്ഥലങ്ങള്‍ പരിഗണനയിലുണ്ടെന്നറിയുന്നു. നൂല്‍പ്പുഴ പഞ്ചായത്തിലെ മാതമംഗലം പാടശേഖരം, ഇവിടം ആദിവാസികളായ പതിയര്‍ നൂറ്റാണ്ടുകളായി തനിമയുള്ള നാടന്‍ നെല്‍വിത്തുകള്‍ മാത്രം കൃഷിചെയ്യുന്നയിടമാണ്. ലോകത്ത് മറ്റൊരിടത്തും ഈ വിത്തുകള്‍ കാണുകയില്ല എന്നും അറിഞ്ഞേ തീരൂ. രണ്ടാമത്തേത് വയനാട്ടിലെത്തന്നെ പനമരം പഞ്ചായത്തിലെ ചിറ്റല്ലൂര്‍ പാടശേഖരമാണ്. ഇവിടെയും വയനാട്ടിന്റെ സ്വന്തമായ വിശിഷ്ടമായ നെല്ലിനങ്ങളുടെ കൃഷി സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്.

ബഹുമാന്യനായ ഉമ്മന്‍ചാണ്ടി, ഇവരെയൊക്കെ കൈയയച്ചു സഹായിച്ചു പ്രോത്സാഹിപ്പിക്കുന്നതിനുപകരം ഇവരുടെ കൃഷി തുടച്ചുമാറ്റുകയാണോ വേണ്ടത്? സ്ഥലം പരിശോധനയ്ക്കുവന്ന ഉദ്യോഗസ്ഥരുടെ കാലുപിടിച്ച് കരഞ്ഞുകൊണ്ട് ആ പാവങ്ങള്‍ 'അരുതേ' എന്ന് അപേക്ഷിച്ചുവത്രേ.

സ്വയം നിര്‍ണയാവകാശമുള്ള ത്രിതല പഞ്ചായത്ത് സംവിധാനം നമുക്കുണ്ട്. ഗ്രാമസഭകള്‍ വിളിച്ചുകൂട്ടി ജനാഭിപ്രായം ആരായേണ്ടതല്ലേ? അവര്‍ക്കും അഭിപ്രായമില്ലേ അവിടെ വരുന്ന വികസന പദ്ധതികളെപ്പറ്റി?

ഏതാണ്ട് തയ്യാറായിക്കഴിഞ്ഞ ഡാറ്റാ ബാങ്ക് പരാതികള്‍ പരിഹരിച്ച് അംഗീകരിക്കണം. ഒരുവര്‍ഷം ഇനിയും കാത്തിരുന്നാല്‍ ബാങ്കില്‍ ഇടാന്‍ പാടങ്ങള്‍ വളരെയൊന്നും ബാക്കിയുണ്ടാവുകയില്ല. വീപ്പകളില്‍ നട്ടുവളര്‍ത്തിയ നാലഞ്ചുവര്‍ഷം പ്രായമുള്ള റബ്ബര്‍ മരങ്ങളും കമുകിന്‍ തൈകളും മറ്റും രായ്ക്കുരാമാനം വനഭൂമിയില്‍ കൊണ്ടുചെന്നു കുഴിച്ചുവെച്ചിട്ട് വര്‍ഷങ്ങളായി തങ്ങള്‍ കൃഷിചെയ്യുന്ന ഇടങ്ങളാണെന്ന് തെളിവുണ്ടാക്കുന്ന മിടുക്കന്മാര്‍, അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതില്‍ കുപ്രസിദ്ധി നേടിയ നമ്മുടെ വില്ലേജ് ഓഫീസുകള്‍, സര്‍ക്കാര്‍ കേസുകള്‍ തോറ്റുതോറ്റുകൊടുക്കുന്ന വക്കീലന്മാര്‍, ഏതു നിയമത്തെയും വളച്ചൊടിച്ചു ദുര്‍ബലമാക്കാനാവുന്ന ഇവിടത്തെ സമ്പന്ന ബുദ്ധിമാന്മാര്‍, കണ്ണടച്ചു കൊടുക്കുന്ന നിയമപാലകര്‍-കുറേ നെല്‍പ്പാടങ്ങളില്‍ കൂടി മണ്ണുകൊണ്ടുചെന്നിട്ട് അവയ്ക്ക് പൂര്‍വകാല പ്രാബല്യത്തോടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനോ ഇങ്ങനെയുള്ളൊരു നാട്ടില്‍ പ്രയാസം? ഇപ്പോള്‍ത്തന്നെ നിലംനികത്തല്‍ തകൃതിയായി നടക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ കാണുന്നു. രാഷ്ട്രീയക്കാരുടെ പിന്‍ബലത്തോടെയാണ് ഈ നികത്തലുകള്‍. ഇവയെല്ലാം രേഖകളില്‍ 2005-നു പിന്നിലേക്ക് പോകുമെന്നും ഉറപ്പ്.

താങ്കള്‍ ഇതൊന്നുമറിയാത്ത ആളല്ലല്ലോ. ശ്രീവാഴുംകോടായിരുന്ന ഈ കര്‍ഷക രാജ്യത്തിന് ഇനി നെല്ലും കരിമ്പും പച്ചക്കറിയുമൊന്നും വേണ്ടെന്നോ? വിമാനത്താവളങ്ങളോ ഡെവലപ്പ്‌മെന്റ് പദ്ധതികളോ പുതിയ വ്യവസായ സംരംഭങ്ങളോ അന്നമോ കുടിവെള്ളമോ കൂടുതല്‍ വിലപ്പെട്ടത്?

സ്വകാര്യ കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ ഈ മണ്ണ് തുറന്നിട്ടുകൊടുത്തുകൂടാ. റദ്ദാക്കുക രാജ്യത്തിന്റെ ഭാവിക്ക് ദോഷകരമായ ഈ തീരുമാനം!

വയലുകള്‍ നികത്തരുത് എന്ന അപേക്ഷയുമായി പതിനായിരക്കണക്കിന് കുട്ടികള്‍ താങ്കള്‍ക്ക് കത്തെഴുതിയതായി ഞാനറിയുന്നു. എന്നിട്ട്? നാളെ എന്തു മറുപടി പറയും അവരോട്? ആ കുട്ടികള്‍ക്കുവേണ്ടി ഞാന്‍ അഭ്യര്‍ഥിക്കുന്നു, അരുത്.

സദയം കൃഷിയെ ഏറ്റവും പ്രധാനസേവനമായി ഏറ്റെടുക്കുക. കണ്ടിരിക്കേ ചത്തൊടുങ്ങുന്ന നമ്മുടെ നെല്‍ക്കൃഷിയെ ഇരുകൈകള്‍കൊണ്ടും വാരിക്കോരി സഹായം നല്കി പുനരുജ്ജീവിപ്പിക്കുക.

അന്നപൂര്‍ണകളായ, ജലസംഭരണികളായ, ജൈവ വൈവിധ്യ ഭവനങ്ങളായ നെല്‍പ്പാടങ്ങളെ നശിപ്പിക്കാന്‍ അനുവദിക്കരുത്.
 

Thursday, July 19, 2012

Bangalore school allegedly gave Dalit children haircuts to 'separate' them





Bangalore school allegedly gave Dalit children haircuts to 'separate' them


Bangalore: Are good schools only for the rich? Will children only get a high quality education if their parents can afford to pay for it? The Right to Education Act aims to give all children a fair chance of a good education. Private schools, except minority schools, are required to reserve 25% of their seats for children from economically disadvantaged families. The Act, unexpectedly has been resisted by several schools who possibly see a reduction in fee collection.

In Karnataka, some schools who are part of the Karnataka Unaided Schools Management have shut down from Monday for a week - saying there is lack of clarity in how the Act is to be implemented.

And now an allegation from parents at a school in Bangalore that their children, admitted to a private school under the Act, are facing discrimination of a very hurtful kind.

This year parents from families in Nandini Layout admitted their children to a private school, Oxford School, in their neighborhood that was earlier well out of their financial reach - in the hope of getting them a better education. But the parents allege there was a difference in the way their children were treated.

One mother Reshma, whose daughter switched from a government school to Oxford this year says, "They don't teach them - they make them sit in the last row . They don't ask them anything. They don't give them homework. They are doing this because they are from a poor family."
Her point of view is backed by her neighbour, also called Reshma, whose son attends the same school. She says, "From the last one month, they haven't taught them anything. They keep their books separately. They don't give attendance and make them sit in the last bench. When we ask them why, they tell us, you should ask in the parents' meeting."

Some of the children have had locks cut out of their hair. A Dalit organization alleges this was done by the school to mark out children who were admitted under the Right to Education quota.
Narayan of the Dalit Samrajya Stapana Samiti says it is clear discrimination.

"In Oxford School they have cut the hair, kept the bags and books separately so that the children should not mix with the others," he alleges.

The children themselves say their hair was cut by their classmate.

There was no response from the school itself - currently closed for a week in protest against what some school managements say is confusion over the RTE act.

But the charges of discrimination is serious enough for the state education department to investigate things more closely. We met an official at the school who had come to find out more, only to find the school locked. He said he would try to meet school administrators and then would report to his superior officers.

Is the Right to Education regardless of socio-economic standing still just a dream for India
?

Wednesday, July 4, 2012

CSI NKD Management Felicitates the Best Students

welcome-Corporate Manager
presidential address-The Lay Secretary

Inauguration-The Clergy Secrtary

prize dis-The DEO,Calicut

prize dis-The DEO,Calicut

prize distribution

felicitation

felicitation

Discussing New Plans for Best Results
Awards