Translate

Wednesday, May 1, 2013

തൊഴിലാളി ദിനം: കേരളത്തിലെ മാറുന്ന തൊഴില്‍ മേഖല



image


ചൂക്ഷണത്തിനെതിരെ ഉയര്‍ന്ന കൊയ്‌ത്തുപാട്ടുകളും ആരവങ്ങളും അവസാനിക്കുമ്പോള്‍ തൊഴില്‍ ചൂക്ഷണത്തിന്റെ പുതിയ ഭാവമാണ്‌ കേരളക്കരയാകെ പ്രത്യക്ഷപ്പെടുന്നത്‌
അഭ്യസ്ഥവിദ്യരായ വലിയൊരു സമൂഹം നീതിയ്‌ക്കായി കേഴുന്നത്‌. അതേ,കേരളത്തിലെ തൊഴില്‍ സംസ്‌കാരം മാറുന്നു. അതോടെ ചൂക്ഷണത്തിന്റെ പുത്തന്‍ മുഖങ്ങള്‍ വ്യാപിക്കുന്നു. 

കേരളത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ രണ്ടാഴ്‌ചയായി നടക്കുന്ന സമരം കേരളമാകെ നിര്‍ജീവമായാണ്‌ കണ്ടത്‌. അധ്യാപക മേഖലയിലും ഇത്തരം ചൂക്ഷണങ്ങള്‍ വ്യാപകമാണ്‌. നഴ്‌സിങ്ങ്‌ മേഖലയില്‍ ചൂക്ഷ ണത്തിനെതിരെ ഉണ്ടായ സമരവേലിയേറ്റം നാളത്തെ തൊഴില്‍ സമരങ്ങളുടെ പുത്തന്‍ ചിത്രമാണ്‌ വരച്ചു കാട്ടിയത്‌
മണപ്പുറം ഫിനാന്‍സ്‌ ആന്‍ഡ്‌ ഇന്‍ഷ്യുന്‍സില്‍ നടക്കുന്ന സമരം വെറുമൊരു തൊഴിലാളി സമരമല്ല. രാജ്യത്തെമ്പാടും 3000ത്തിലധികം ബ്രാഞ്ചുകള്‍ ഉള്ള ഈ ധനകാര്യ സ്ഥാപനത്തില്‍ 20,000 ലധികം ജീവനക്കാര്‍ പണിയെടുക്കുന്നു. ഒന്‍പത്‌ മണിക്കൂര്‍ സമയം അധ്വാനിക്കുന്ന ഇവര്‍ക്ക്‌ നല്‌കുന്നതോ തുച്ഛമാ ശമ്പളം. കഴിഞ്ഞ കുറെ നാളായി ഇവിടെ സമരം അരങ്ങേറുന്നു. സമരം നടത്തുന്നത്‌ ശമ്പള വര്‍ധനവിന്‌ അല്ല. അനധികൃതമായ സ്ഥലമാറ്റത്തിനെതിരെയാണ്‌. 25നും 35നും ഇടയ്‌ക്ക്‌ പ്രായമുള്ള ചെറുപ്പക്കാരെ ജോലിയ്‌ക്ക്‌ എടുക്കുന്ന ബാങ്കുകള്‍ അവരുടെ കഴിവുകള്‍ ചൂക്ഷണം ചെയ്‌തതിന്‌ ശേഷം ജോലിക്കാരെ ഒഴിവാക്കുവാന്‍ കണ്ടുപിടിച്ച പുതിയ ബിസിനസ്‌ തന്ത്രമാണ്‌ സ്ഥലമാറ്റം. അന്യ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ സ്ഥലമാറ്റത്തിന്‌ വിധേയരാകുന്ന ജോലിക്കാര്‍ക്ക്‌ ഈ തുച്ഛമായ ശമ്പളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുവാന്‍ സാധ്യമല്ലാത്തതിനാല്‍ ജോലി ഉപേക്ഷിക്കാന്‍ പ്രേരിതരാകും. കഠിനമായ തൊഴില്‍ നിയമങ്ങള്‍, ചോദ്യചെയ്യപ്പെടുവാന്‍ സാധ്യമല്ലാത്ത ജോലി വ്യവസ്ഥ, അടിമകളെ പോലെ പണിയെടുക്കുന്നവരാണ്‌ കേരളത്തിലെ സ്വകാര്യ ജീവനക്കാര്‍. ബാങ്കുകള്‍ മാത്രമല്ല ചൂക്ഷകര്‍ . 8.30ന്‌ ജോലിയ്‌ക്ക്‌ കയറിയില്ലെങ്കില്‍ ഒരു ദിവസത്തെ ശമ്പളം നഷ്ടമാകും. ഇടപാടുകാരന്‍ നല്‌കുന്ന സ്വര്‍ണത്തിന്‌ പരമാവധി പണം ബാങ്ക്‌ നല്‌കുമ്പോള്‍ ഇടപാടുകാരനെക്കൊണ്ട്‌ സ്വര്‍ണം തിരിച്ചെടുപ്പിക്കാനുള്ള ഉത്തരവാദിത്വം ജീവനക്കാരന്റെതാണ്‌. ഇല്ലെങ്കില്‍ പിഴ നല്‍കേണ്ടത്‌ ജീവനക്കാരന്‍. തൊഴില്‍ സമരം നടത്തുന്നവരെ ഗുണ്ടകളെക്കൊണ്ട്‌ തല്ലിച്ചതയ്‌ക്കുന്ന പുതിയ മുതലാളിമാര്‍ക്ക്‌ ഓശാന പാടാന്‍ കോര്‍പറേറ്റ്‌ മാധ്യമങ്ങളും ഉണ്ട്‌.


സ്വകാര്യ മേഖലയിലെ സിബിസിഇ സ്‌കൂളുകള്‍ മറ്റൊരു ചൂക്ഷക സ്ഥലമാണ്‌. സിബിസിഇ മാനദണ്ഡമനുസരിച്ചാണ്‌ ചില സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്പളം നല്‌കുന്നത്‌. അധ്യാപകര്‍ക്ക്‌ ചെക്ക്‌ നല്‌കുന്നത്‌ കൂടിയ ശമ്പളം. പക്ഷേ കയ്യില്‍ കിട്ടുന്നതോ ഒപ്പിട്ട്‌ നല്‌കിയതിന്റെ പാതി. പ്രസവഅവധി ചോദിച്ചാല്‍ പിരിഞ്ഞ്‌ ുപോകണം. കുട്ടികളില്‍ നിന്ന്‌ കൃത്യമായി ഫൈന്‍, ഫീസ്‌ എന്നിവ പിരിചെടുത്തില്ലെങ്കില്‍ പണികിട്ടുന്നത്‌ അധ്യാപകര്‍ക്ക്‌. അഭ്യസ്ഥവിദ്യരായ അടിമകള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ മടിക്കും. കാരണം അരാഷ്ട്രീയവാദികളാണ്‌ ഇവര്‍.
കോര്‍പറേറ്റ്‌ മാധ്യമങ്ങള്‍ ഇത്തരം തൊഴില്‍ ചൂക്ഷണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാറില്ല. കാരണം ഇത്തരം സ്വകാര്യ സ്ഥാപങ്ങള്‍ കോടികളാണ്‌ പരസ്യമായി നല്‌കുന്നത്‌.
കഴിഞ്ഞ ദിവസം മണപ്പുറത്തെ സമരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പ്രമുഖ മാധ്യമങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ സമരം വാര്‍ത്ത മാധ്യമത്തില്‍ എത്തിയില്ല. പകരം പരസ്യമാണ്‌ ജനങ്ങള്‍ കണ്ടത്‌. തൊഴിലാളി പത്രത്തില്‍ വാര്‍ത്ത വന്നതിന്റെ പിറ്റേദിവസം വാര്‍ത്ത മുക്കി.
നഴ്‌സിങ്ങ്‌ സമരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മാധ്യമങ്ങള്‍ ആദ്യം മടിച്ചു നിന്നു. കാരണം അവര്‍ക്ക്‌ വലുത്‌ പരസ്യമാണ്‌. മാറുന്ന തൊഴില്‍ മേഖലയിലെ പുത്തന്‍ പ്രവണതയ്‌ക്കെതിരെ പുതിയ ആശയങ്ങള്‍ ഉണരേണം. ലാഭക്കൊതിയന്മാര്‍ പുതിയമേച്ചില്‍ സ്ഥലങ്ങള്‍ തേടുമ്പോള്‍ സംഘടിക്കേണ്ടത്‌ തൊഴിലാളിയാണ്‌. 



courtesy-malayalam news

1 comment:

Jomy said...

കേരളത്തിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകള്‍,ബിസിനസ്‌ സ്കൂളുകള്‍,നഴ്സിംഗ് കോളേജുകള്‍, സ്വകാര്യ B.Ed കോളേജുകള്‍ എന്നിവടങ്ങളിലെ അനധ്യാപകര്‍ക്കു നാളിതുവരെ UGC/AICTE/KERALA GOVT. നിഷ്കര്‍ഷിക്കുന്ന രീതിയിലുള്ള വേതനമോ മററ് അനുകൂല്യങ്ങളോ ലഭിക്കുന്നില്ല.കേരളത്തിലെ ഒട്ട്മിക്ക സ്ഥാപനങ്ങളിലും അടിമകളെപ്പോലെ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട ഒരു വിഭാഗം ആളുകളായി അനധ്യാപകര്‍ മാറികൊണ്ടിരിക്കുന്നു.ഇത്തരം സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാതെ വളരെ കുറഞ്ഞ പ്രതിമാസ വേതനമാണ് നല്‍കുന്നത്.

UGC/AICTE പരിശോധന സമയത്ത് അനധ്യാപകരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല എന്നത് അങ്ങയറ്റം നിരുത്തരവദപരമാണ്. സംസ്കാരികമായും തൊഴില്‍പരമായും ഉന്നതിയില്‍ നില്‍ക്കുന്നു എന്ന്‍ അവകാശപെടുന്ന കേരളത്തില്‍ സ്വകാര്യ അണ്‍ എയ്ഡഡ കോളേജുകള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാതെ ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നത്.

തൊഴില്‍ നഷ്ടപ്പെടുമെന്ന കാരണത്താല്‍ ആണ് അനധ്യാപകര്‍ പലപ്പോഴും പരാതിപെടാന്‍ മടി കാണിക്കുന്നത്. അനധ്യാപകരുടെ ഈ ഭയം ചില സ്വകാര്യ മാനേജ്മെന്റ്കള്‍ മുതലെടുക്കുകയാണ്.ഇത്തരം അന്യയങ്ങള്‍ കഴിഞ്ഞ കുറേക്കാലമായി നമ്മുടെ കണ്മുന്‍പില്‍ നടക്കുന്നു.

ESI/PF/DA/HRA തുടങ്ങിയവ ഇവര്‍ക്ക്‌ ലഭിക്കാറില്ല.ആയതിനാല്‍ കേരളത്തിലെ സ്വകാര്യ അണ്‍ എയ്ഡഡ കോളേജുകളില്‍ ഒരു അടിയന്തിരമായി പരിശോധന നടത്തനമെന്നും ക്രമകേടുകള്‍ നടക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ എടുക്കുകയും ചെയ്യണമെന്നും അപേക്ഷിക്കുന്നു.

ചില നിര്‍ദ്ദേശങ്ങള്‍

1.ഗവെര്‍മെന്റ്റ് കോളേജുകളിലെ സമാനമായ തസ്തികളില്‍ലുള്ള സേവന –വേതനം അണ്‍-എയ്ഡഡ കോളേജുകളിലും നടപ്പിലാക്കുക.

2. അനധ്യാപകര്‍ക്കുള്ള വേതനം ബാങ്ക് വഴി നല്‍കുക.

3.ESI/PF/DA/HRA അനുകൂല്യങ്ങള്‍ നടപ്പിലാക്കുക.

4.സ്വകാര്യ-അണ്‍-എയ്ഡഡ കോളേജുകളില്‍ യഥാസമയം പരിശോധന നടത്തുക.

5.പരാതികള്‍ പരിഹരിക്കാന്‍ ഒരു Monitoring Cell തുടങ്ങുക.

6.ക്രമകേടുകള്‍ നടക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ എടുക്കുക.


എന്ന് വിനയപൂര്‍വ്വം
ജോമി ജോസ്