
CSIPASS,Puthiyara(A Fellowship of CSI Puthiyara Church members.(CALICUT(Kozhikode)-4,Kerala,South INDIA).This is a Registered SOCIAL SOCIETY ORGANIZATION under the Indian Societies Act, working for Social Justice,rights and benefits of church members and engaged in Social Work. We are not against any Laymen,Bishops,Priests or Church workers.But we are here to expose the people who give disregard to the Laws of the Land.
Translate
Friday, May 10, 2013
Wednesday, May 8, 2013
ഹരിതരാഷ്ട്രീയത്തിന് ഒരു വോട്ട് ബാങ്ക്

ടി. എന്‍ . പ്രതാപന്‍ (MLA)
''പാപികളെക്കൊണ്ട് ലോകം നശിക്കില്ല; എന്നാല്‍, ലോകം നശിക്കാന്‍ പോകുന്നത്, പാപം ചെയ്യുന്നത് നിഷ്‌ക്രിയതയോടെ കണ്ടുനില്‍ക്കുന്നവരില്‍ക്കൂടിയാണ്'' ആല്‍ബര്‍ട്ട് ഐന്‍സ്റ്റെന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അത് വായിച്ചിട്ടുള്ള ആര്‍ക്കും ഇന്ന് കേരളത്തില്‍ നടമാടുന്ന പരിസ്ഥിതിനാശ പ്രവര്‍ത്തനങ്ങളില്‍ കേരളീയസമൂഹം കാണിക്കുന്ന നിഷ്‌ക്രിയതയെ കണ്ണുമടച്ചു സമ്മതിച്ചുകൊടുക്കാന്‍ നിര്‍വാഹമില്ല, കാരണം കേരളം നശിക്കരുത്.
മൂന്നരപ്പതിറ്റാണ്ടായി കേരളത്തിലെ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനത്തിന്റെ വേരോട്ടം തുടങ്ങിയിട്ട്. അതിന് തുടക്കമിട്ട ജോണ്‍ സി. ജേക്കബ് മുതല്‍ ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പ്രകൃതിസംരക്ഷണ പ്രവര്‍ത്തകരുടെയും ശ്രമങ്ങള്‍ വൃഥാവിലായി എന്നു പറയാനാവില്ല. ശാസ്ത്രസാഹിത്യ പരിഷത്തും സുഗതകുമാരി ടീച്ചറുമൊക്കെ നേതൃത്വം നല്‍കിയ സൈലന്റ് വാലി സമരം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് 'ആ സുന്ദരഭൂമി' വനംകൊള്ളക്കാരില്‍ നിന്നും ഭൂമാഫിയയില്‍ നിന്നും പരിരക്ഷിച്ച് നിര്‍ത്തിയത്. അതിന്‌സഹായകരമായി വര്‍ത്തിച്ചത് ഇന്ദിരാഗാന്ധി എന്ന ഭരണാധികാരിയുടെ ഇച്ഛാശക്തിയും. അത്തരത്തിലുള്ള ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ കുറവല്ലേ ഇന്ന് നാം കാണുന്ന പ്രകൃതിനാശത്തിന്റെ പ്രധാന കാരണം? രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഒരു വിഷയമായി, പരിസ്ഥിതിവിഷയം ഇതുവരെ മാറിയിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ എന്തേ അത്തരത്തില്‍ ഒരു 'ഹരിത-സംരക്ഷണസേന' ഒരു പാര്‍ട്ടിയിലും ഉണ്ടായില്ല..? രാജ്യഭരണത്തിന്റെ ചുമതല നിര്‍വഹിക്കുകയും വികസന അജന്‍ഡകള്‍ നിശ്ചയിക്കുകയും ചെയ്യുന്ന മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെങ്കിലും അവരുടെ പ്രധാന പ്രവര്‍ത്തന മേഖലയില്‍ പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടുത്തിയേ മതിയാവൂ.
കേരളത്തിലാണെങ്കില്‍ അത് തികച്ചും വിപരീതദിശയിലാണ് രൂപംപ്രാപിച്ചത്. കാടും മേടും മണ്ണും കൈയേറ്റം ചെയ്യാന്‍വേണ്ടി ഒരു കൂട്ടായ്മ, എന്നിട്ട് അതിന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ലേബലും പിന്തുണയും ഇതൊക്കെ മനസ്സിലാക്കാന്‍ വൈകുന്നുവോ? എല്ലാം അറിയുമെന്നഭിമാനിക്കുന്ന മലയാളികള്‍?
മാറിമാറി വരുന്ന സര്‍ക്കാറുകളുടെ നിറംനോക്കി പരിസ്ഥിതിവാദികളും പ്രവര്‍ത്തകരും പ്രകൃതിധ്വംസക പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും നേരിട്ടുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് സത്യം. അതായിരിക്കണം പ്രകൃതിയോട് ചേരാതെ നില്‍ക്കുന്ന പല പദ്ധതികളും കേരളത്തില്‍ നടപ്പാക്കാന്‍ ഇടയായത്. രാഷ്ട്രീയക്കാരെ സംബന്ധിച്ച് അതാത് കാലത്തെ കൈയടിയും പിന്തുണക്കാരെ സംതൃപ്തിപ്പെടുത്തലും അനുയായികള്‍ക്ക് 'ആശ്വാസവും' പ്രധാനമായിരിക്കണം. ഇവയെല്ലാം താത്കാലികമാണെന്നും ശാശ്വതമായ നിലനില്പ് അതിനില്ലെന്നുമുള്ള വസ്തുത തിരിച്ചറിയാനാവാത്തതാണ് ഖേദകരം.
ഇന്ന് കേരളസമൂഹം ചൂടോടെ ചര്‍ച്ചചെയ്യുന്ന ഒരുവിഷയമാണ് 'അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി'. പാരിസ്ഥിതികമായി ആ പദ്ധതി ഉണ്ടാക്കിയേക്കാവുന്ന നാശം കണക്കാക്കാവുന്നതിനുമപ്പുറമാണ്. എന്നാല്‍, ഈ പദ്ധതിയുടെ ഉപജ്ഞാതാക്കള്‍തന്നെ അവതരിപ്പിച്ച കണക്കുകള്‍ പറയുന്നതുപ്രകാരം ആ പദ്ധതി കേരളത്തിന് ഒരിക്കലും ഉപകാരപ്രദമാവില്ല. കാരണം, കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതികളില്‍ ഒന്നായ പെരിങ്ങല്‍ക്കുത്തില്‍ ജലക്ഷാമം ഒന്നുമാത്രംകൊണ്ട് പ്രഖ്യാപിത കപ്പാസിറ്റിയുടെ മുപ്പത്തഞ്ചുശതമാനംപോലും ഉത്പാദനം നടത്തുവാന്‍ സാധിക്കുന്നില്ല. അങ്ങിനെയിരിക്കെ, ചാലക്കുടിയാറിലെ ജലലഭ്യതമാത്രം മുന്നില്‍ക്കണ്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്ക് ആവശ്യമായ വെള്ളം എവിടെനിന്ന് ലഭിക്കും? ഇത് ആര്‍ക്കും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.
'ഹരിതരാഷ്ട്രീയ' ചിന്ത ഇന്ത്യാമഹാരാജ്യത്ത് പുതിയതൊന്നും അല്ല. പക്ഷേ, അത് ഒരു വോട്ടുബാങ്കായോ, രാഷ്ട്രീയപ്പാര്‍ട്ടികളുടെ മേല്‍ സ്വാധീനം ചെലുത്തുന്ന ഒന്നായോ ഇതുവരെ വളര്‍ന്നിട്ടില്ലെന്നുമാത്രം. ഗാന്ധിജി, നെഹ്രു, ഇന്ദിരാഗാന്ധി തുടങ്ങിയ ദേശീയ നേതാക്കളെല്ലാം പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ച് ബോധവാന്മാരായിരുന്നു. നമ്മുടെ പഞ്ചവത്സര പദ്ധതികളെല്ലാം അവരുടെ ദീര്‍ഘവീക്ഷണങ്ങളുടെ പ്രായോഗിക സമീപനങ്ങള്‍ക്കുള്ള ഉദാഹരണങ്ങളാണ്. ലോകത്ത് ഏറ്റവും ശക്തമായ വനം-വന്യജീവി സംരക്ഷണനിയമം നിലവിലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. എന്നാല്‍, പുത്തന്‍ വികസനമാര്‍ഗത്തിന്റെ വഴികളില്‍ നാം അത്തരം ആശയങ്ങളും പരിപാടികളും കൈമോശം വരുത്തുന്നു.
നമ്മുടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെല്ലാം വ്യക്തമായ രാഷ്ട്രീയനിലപാടുകളുണ്ട്; അല്ലെങ്കില്‍ ഉണ്ടായിരുന്നു. എന്നാല്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടികള്‍ക്കും പാരിസ്ഥിതികമായ ആശയവ്യക്തത ഉണ്ടായിരുന്നില്ല. അതുണ്ടാക്കിയെടുക്കാന്‍ ആത്മാര്‍ഥമായ ശ്രമം ഒരു ഭാഗത്തുനിന്നും ഉണ്ടായതുമില്ല. പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള ആശയപരമായ അകല്‍ച്ച വളരെയേറെ ആയിരുന്നു. വികസനവിരോധികളായി പേര് ചാര്‍ത്തപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകരും നാട് മുടിക്കുന്ന ആളുകളുമായി രാഷ്ട്രീയക്കാരും കണക്കാക്കപ്പെട്ടു. ഇതിനിടയില്‍ സാമാന്യജനങ്ങള്‍ സത്യം എന്തെന്ന് അറിയാതെ ഇതിലൊന്നും താത്പര്യം ഇല്ലാത്തവരായിത്തീരുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയരംഗത്ത് ചെറിയ രാഷ്ട്രീയവിഭാഗങ്ങള്‍ക്കും മതവിഭാഗങ്ങള്‍ക്കും ജാതിക്കും ഉപജാതിക്കും വളരെയുള്ള സ്വാധീനം (ദുഃസ്വാധീനം എന്ന് പറയാം) ശുഭകരമായ ഒന്നല്ല. എന്നാല്‍, ഇതിനെയെല്ലാം മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് ചിലപ്പോഴെങ്കിലും അംഗീകരിക്കേണ്ടിവരുന്നത് അവര്‍ ഉയര്‍ത്തിക്കാട്ടുന്ന 'വോട്ടുബാങ്ക് കാര്‍ഡ്' മൂലമാണ്. അത്തരത്തില്‍ ഒരു വോട്ട്ബാങ്ക് 'ഹരിത രാഷ്ട്രീയ'ത്തിലൂടെ ഉണ്ടാക്കിയെടുക്കാന്‍ മലയാളി സമൂഹത്തിന് കഴിഞ്ഞാല്‍ ഭരണാധികാരികളുടെ വീക്ഷണത്തില്‍ സ്വാധീനം ചെലുത്താന്‍ ആയേക്കും. 'ഹരിതരാഷ്ട്രീയം' പ്രസക്തമാവുന്നത് ഇങ്ങനെയുള്ള അവസ്ഥയിലാണ്. രാഷ്ട്രീയം, രാഷ്ട്രീയമായി നിലനില്‍ക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രവര്‍ത്തകരില്‍ പാരിസ്ഥിതികമായ ഒരു അവബോധം ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് ഞങ്ങള്‍ പറയുന്ന 'ഹരിതരാഷ്ട്രീയം'.
ഈ ഒരു ആശയം കൊണ്ടുവന്നപ്പോള്‍ത്തന്നെ, കക്ഷിരാഷ്ട്രീയത്തിനതീതമായി ലഭിച്ച പിന്തുണ വളരെ ശുഭകരമായ സൂചനയായി കാണുന്നു. ഹരിതരാഷ്ട്രീയത്തിന് ഒരു ലക്ഷ്യമുണ്ട്. അത് രാഷ്ട്രീയത്തിനും മതത്തിനും മറ്റെന്തിനും അതീതമായി നിലനിന്നുകൊണ്ട് നമ്മുടെ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നുള്ളതാണ്.
Wednesday, May 1, 2013
BISHOP (DR) MICHEL JOHN-CONDOLENCE
ബിഷപ് ഡോ. മൈക്കിൾ ജോണ്‍ വിട പറയുമ്പോൾ ഒരു ജനതയുടെ സ്വാഭിമാന പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളാണ് ചരിത്രത്തിന്റെ ഭാഗമാകുന്നത് . ദളിതരുടേയും ആദിവാസികളുടെയും മതാരോഹണ ഭൂമികയിലാണ് ബിഷപ് ജോണിന്റെ ജീവിതം വായിക്കപ്പെടെണ്ടത് . ശ്രി. ജോസ് പീറ്റർ 'കലഹിക്കുന്ന ചരിത്ര'ത്തിലൂടെ (മലയരയരുടെ മതപരിവർത്തന ചരിത്രം) വെളിപ്പെടുത്തിയത് ഈ ചരിത്ര സന്ദർഭങ്ങളെ ആയിരുന്നു. ദീർഘ വീഷണവും ധിഷണയും ഒത്തു ചേർന്ന ബിഷപ് സമകാലീക സഭയ്ക്ക് ഒരു പാഠപുസ്തകം ആകേണ്ടതാണ് . സി. എസ് . ഐ സഭയിൽ ദലിതർ അവകാശ പോരാട്ടങ്ങൾ നടത്തിയിരുന്ന അതേ കാലഘട്ടത്തിൽ ആദിവാസി ജനതയ്ക്ക് വേണ്ടി സ്വന്തം ഡയോസിസ് എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് നിതാന്ത പരിശ്രമം നടത്തിയിരുന്നു മൈക്കിൾ ജോണച്ചൻ. പതിറ്റാണ്ടുകൾ നീണ്ട പരിശ്രമം ഫലവത്തായത് 1983ലാണ് . കോട്ടയം മേലുകാവ് കേന്ദ്രീകരിച്ചു ആദിവാസികൾക്ക് വേണ്ടി ഒരു ഡയോസിസ് രൂപം കൊള്ളുകയും 1984 ൽ അദ്ദേഹം അതിന്റെ സ്ഥാപക ബിഷപ് ആയി അവരോധിക്കപ്പെടുകയും ചെയ്തു. ഒരു സമുദായം എന്ന നിലയിൽ കരുത്താർജ്ജിക്കുന്ന ഒരു ജനതയെയാണ് പിന്നീട് കേരളം കാണുന്നത് . സുറിയാനി ആധിപത്യം പുലരുന്ന മധ്യകേരള മഹായിടവകയിലെ "രക്ഷക ജനാധിപത്യത്തിൽ" നിന്നും സ്വാഭിമാനത്തിന്റെയും സ്വയം പ്രതിനിധാനത്തിന്റെയും സ്വന്തം ഇടത്തെ / ആദിവാസി ഇടത്തെ സൃഷ്ട്ടിച്ച ഇടയൻ ആയിരുന്നു ബിഷപ്പ് മൈക്കിൾ ജോണ്‍. വ്യക്തിപരമായി, മഹാനായ ഒരു കുടുംബ സുഹൃത്തിനെ കൂടിയാണ് നഷ്ട്ടപ്പെടുന്നത് .
സന്തോഷ് ജോർജ്ജിന്റെ വരികൾ കുറിക്കട്ടെ :
"യാഗമായ് നേദിച്ച ജീവിതങ്ങൾ
ജീവനെ നേടുന്നു കാണുക നാം
സഹജരെ നമുക്കിനി കുരിശു പോലും
ഉയർപ്പിന്റെ കാവ്യത്തിൻ എഴുത്താണിയാം... "
സന്തോഷ് ജോർജ്ജിന്റെ വരികൾ കുറിക്കട്ടെ :
"യാഗമായ് നേദിച്ച ജീവിതങ്ങൾ
ജീവനെ നേടുന്നു കാണുക നാം
സഹജരെ നമുക്കിനി കുരിശു പോലും
ഉയർപ്പിന്റെ കാവ്യത്തിൻ എഴുത്താണിയാം... "
തൊഴിലാളി ദിനം: കേരളത്തിലെ മാറുന്ന തൊഴില്‍ മേഖല

ചൂക്ഷണത്തിനെതിരെ ഉയര്‍ന്ന കൊയ്‌ത്തുപാട്ടുകളും ആരവങ്ങളും അവസാനിക്കുമ്പോള്‍ തൊഴില്‍ ചൂക്ഷണത്തിന്റെ പുതിയ ഭാവമാണ് കേരളക്കരയാകെ പ്രത്യക്ഷപ്പെടുന്നത്
അഭ്യസ്ഥവിദ്യരായ വലിയൊരു സമൂഹം നീതിയ്‌ക്കായി കേഴുന്നത്. അതേ,കേരളത്തിലെ തൊഴില്‍ സംസ്‌കാരം മാറുന്നു. അതോടെ ചൂക്ഷണത്തിന്റെ പുത്തന്‍ മുഖങ്ങള്‍ വ്യാപിക്കുന്നു.
കേരളത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ രണ്ടാഴ്‌ചയായി നടക്കുന്ന സമരം കേരളമാകെ നിര്‍ജീവമായാണ് കണ്ടത്. അധ്യാപക മേഖലയിലും ഇത്തരം ചൂക്ഷണങ്ങള്‍ വ്യാപകമാണ്. നഴ്‌സിങ്ങ് മേഖലയില്‍ ചൂക്ഷ ണത്തിനെതിരെ ഉണ്ടായ സമരവേലിയേറ്റം നാളത്തെ തൊഴില്‍ സമരങ്ങളുടെ പുത്തന്‍ ചിത്രമാണ് വരച്ചു കാട്ടിയത്
മണപ്പുറം ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷ്യുന്‍സില്‍ നടക്കുന്ന സമരം വെറുമൊരു തൊഴിലാളി സമരമല്ല. രാജ്യത്തെമ്പാടും 3000ത്തിലധികം ബ്രാഞ്ചുകള്‍ ഉള്ള ഈ ധനകാര്യ സ്ഥാപനത്തില്‍ 20,000 ലധികം ജീവനക്കാര്‍ പണിയെടുക്കുന്നു. ഒന്‍പത് മണിക്കൂര്‍ സമയം അധ്വാനിക്കുന്ന ഇവര്‍ക്ക് നല്‌കുന്നതോ തുച്ഛമാ ശമ്പളം. കഴിഞ്ഞ കുറെ നാളായി ഇവിടെ സമരം അരങ്ങേറുന്നു. സമരം നടത്തുന്നത് ശമ്പള വര്‍ധനവിന് അല്ല. അനധികൃതമായ സ്ഥലമാറ്റത്തിനെതിരെയാണ്. 25നും 35നും ഇടയ്‌ക്ക് പ്രായമുള്ള ചെറുപ്പക്കാരെ ജോലിയ്‌ക്ക് എടുക്കുന്ന ബാങ്കുകള്‍ അവരുടെ കഴിവുകള്‍ ചൂക്ഷണം ചെയ്‌തതിന് ശേഷം ജോലിക്കാരെ ഒഴിവാക്കുവാന്‍ കണ്ടുപിടിച്ച പുതിയ ബിസിനസ് തന്ത്രമാണ് സ്ഥലമാറ്റം. അന്യ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ സ്ഥലമാറ്റത്തിന് വിധേയരാകുന്ന ജോലിക്കാര്‍ക്ക് ഈ തുച്ഛമായ ശമ്പളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുവാന്‍ സാധ്യമല്ലാത്തതിനാല്‍ ജോലി ഉപേക്ഷിക്കാന്‍ പ്രേരിതരാകും. കഠിനമായ തൊഴില്‍ നിയമങ്ങള്‍, ചോദ്യചെയ്യപ്പെടുവാന്‍ സാധ്യമല്ലാത്ത ജോലി വ്യവസ്ഥ, അടിമകളെ പോലെ പണിയെടുക്കുന്നവരാണ് കേരളത്തിലെ സ്വകാര്യ ജീവനക്കാര്‍. ബാങ്കുകള്‍ മാത്രമല്ല ചൂക്ഷകര്‍ . 8.30ന് ജോലിയ്‌ക്ക് കയറിയില്ലെങ്കില്‍ ഒരു ദിവസത്തെ ശമ്പളം നഷ്ടമാകും. ഇടപാടുകാരന്‍ നല്‌കുന്ന സ്വര്‍ണത്തിന് പരമാവധി പണം ബാങ്ക് നല്‌കുമ്പോള്‍ ഇടപാടുകാരനെക്കൊണ്ട് സ്വര്‍ണം തിരിച്ചെടുപ്പിക്കാനുള്ള ഉത്തരവാദിത്വം ജീവനക്കാരന്റെതാണ്. ഇല്ലെങ്കില്‍ പിഴ നല്‍കേണ്ടത് ജീവനക്കാരന്‍. തൊഴില്‍ സമരം നടത്തുന്നവരെ ഗുണ്ടകളെക്കൊണ്ട് തല്ലിച്ചതയ്‌ക്കുന്ന പുതിയ മുതലാളിമാര്‍ക്ക് ഓശാന പാടാന്‍ കോര്‍പറേറ്റ് മാധ്യമങ്ങളും ഉണ്ട്.
സ്വകാര്യ മേഖലയിലെ സിബിസിഇ സ്‌കൂളുകള്‍ മറ്റൊരു ചൂക്ഷക സ്ഥലമാണ്. സിബിസിഇ മാനദണ്ഡമനുസരിച്ചാണ് ചില സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്പളം നല്‌കുന്നത്. അധ്യാപകര്‍ക്ക് ചെക്ക് നല്‌കുന്നത് കൂടിയ ശമ്പളം. പക്ഷേ കയ്യില്‍ കിട്ടുന്നതോ ഒപ്പിട്ട് നല്‌കിയതിന്റെ പാതി. പ്രസവഅവധി ചോദിച്ചാല്‍ പിരിഞ്ഞ് ുപോകണം. കുട്ടികളില്‍ നിന്ന് കൃത്യമായി ഫൈന്‍, ഫീസ് എന്നിവ പിരിചെടുത്തില്ലെങ്കില്‍ പണികിട്ടുന്നത് അധ്യാപകര്‍ക്ക്. അഭ്യസ്ഥവിദ്യരായ അടിമകള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ മടിക്കും. കാരണം അരാഷ്ട്രീയവാദികളാണ് ഇവര്‍.
കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഇത്തരം തൊഴില്‍ ചൂക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. കാരണം ഇത്തരം സ്വകാര്യ സ്ഥാപങ്ങള്‍ കോടികളാണ് പരസ്യമായി നല്‌കുന്നത്.
കഴിഞ്ഞ ദിവസം മണപ്പുറത്തെ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രമുഖ മാധ്യമങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ സമരം വാര്‍ത്ത മാധ്യമത്തില്‍ എത്തിയില്ല. പകരം പരസ്യമാണ് ജനങ്ങള്‍ കണ്ടത്. തൊഴിലാളി പത്രത്തില്‍ വാര്‍ത്ത വന്നതിന്റെ പിറ്റേദിവസം വാര്‍ത്ത മുക്കി.
നഴ്‌സിങ്ങ് സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ ആദ്യം മടിച്ചു നിന്നു. കാരണം അവര്‍ക്ക് വലുത് പരസ്യമാണ്. മാറുന്ന തൊഴില്‍ മേഖലയിലെ പുത്തന്‍ പ്രവണതയ്‌ക്കെതിരെ പുതിയ ആശയങ്ങള്‍ ഉണരേണം. ലാഭക്കൊതിയന്മാര്‍ പുതിയമേച്ചില്‍ സ്ഥലങ്ങള്‍ തേടുമ്പോള്‍ സംഘടിക്കേണ്ടത് തൊഴിലാളിയാണ്.
courtesy-malayalam news
Wednesday, April 24, 2013
SSLC 2013-100% VICTORY FOR BEMGHSS,CALICUT

W E L L D O NE W E L L D O NE W E L L D O NE
100 PERCENT VICTORY IN SSLC EXAMINATION
WE AT CSIPASS,PUTHIYARA CONGRATULATE THE
STUDENTS,TEACHERS,PARENT TEACHERS
ASSOCIATION(PTA) AND THE CSI CORPORATE
MANAGEMENT OF CSI SCHOOLS IN MALABAR AND
WYNAD FOR ACHIEVING 100 PERCENT VICTORY
IN THE 2013 SSLC EXAMINATION.
WE APPRECIATE THE SINCERE EFFORTS TAKEN
BY THE CORPORATE MANAGER REV.VINOD ALLEN
AND THE DIOCESAN LEADERSHIP IN THIS REGARD
TO ACHIEVE THE GOAL.
ALSO CONGRATULATE THE PRINCIPAL MRS.CECILY
JOHN,HEAD-MISTRESS MRS.VALSALA JOHN AND
THE PTA PRESIDENT MR.K.P CHANDRAN FOR
MOTIVATING THE STUDENTS TO REACH 100% MARK.
CSIPASS WORKERS,PUTHIYARA
Wednesday, April 17, 2013
അര്‍ച്ചന മോഡല്‍ ശാക്തീകരണം...
അനുവിദ്യ
സ്ത്രീകള്‍ സ്വയം തങ്ങള്‍ക്ക് കഴിവില്ലെന്ന് വിധിക്കുന്നതിന്റെ ഫലമായി നഷ്ടമാക്കുന്ന അവസരങ്ങള്‍ നിരവധിയാണ്. സര്‍വ തൊഴില്‍മേഖലയിലും സ്ത്രീകളുടെ സാന്നിധ്യവും കഴിവും തെളിയിച്ചിട്ടുണ്ടെങ്കിലും നമ്മുടെ സമൂഹത്തില്‍ അത് പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ല
വിമാനം പറത്താനും കപ്പലോടിക്കാനും ബഹിരാകാശയാത്രയ്ക്കും സ്ത്രീകളുണ്ട്. എന്നാല്‍, നമ്മുടെ നാട്ടിലെ ആശാരിപ്പണിക്കും മ േസ്തിരിപ്പണിക്കും സ്ത്രീകളില്ല! ഈ സ്ഥിതിക്ക് താമസിയാതെ മാറ്റം വരുമെന്ന കാഹളമാണ് ഏറ്റുമാനൂരില്‍ നിന്നുയരുന്നത്. ഏറ്റുമാനൂര്‍ അര്‍ച്ചനാ വിമന്‍സ് സെന്ററിലെത്തിയാല്‍ നമ്മുടെ ധാരണകള്‍ അപ്പാടെ മാറും. കൈയില്‍ ഉളിയും കൊട്ടുവടിയും കരണ്ടിയുമൊക്കെയായി ഒരുകൂട്ടം വനിതകള്‍. സ്ത്രീകളുടെ കഴിവുകള്‍ പുറത്തുവരിക അവര്‍ക്ക് അവസരങ്ങള്‍ നല്‍കുമ്പോഴാണല്ലോ. അര്‍ച്ചന ഇതിനുള്ള അവസരം കൊടുത്തപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റത് സ്ത്രീകളിലൂടെ കെട്ടിപ്പെടുത്ത ഒരുപറ്റം കുടുംബങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്.
സാമൂഹ്യമാറ്റങ്ങളുടെ പട്ടികയില്‍ ഒരു കണ്ണിയാകാന്‍ കെല്‍പ്പുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്കുപിന്നില്‍
ജോലിയിടങ്ങളിലെ അസമത്വവും വേതനക്കുറവും ത്രേസ്യാമ്മ മാത്യുവിനെ വേറിട്ട് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ആദ്യകാല പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് തൃശൂര്‍ ആസ്ഥാനമാക്കിയായിരുന്നു. ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്യുലേറ്റ് സമൂഹത്തിലുള്ള ഒബ്ലേറ്റ്സിന്റെ മേല്‍നോട്ടത്തില്‍ 1992ല്‍ പ്രവര്‍ത്തനമാരംഭിച്ച ജ്യോതി ജീവന്‍ പൂര്‍ണ ട്രസ്റ്റിനു കീഴില്‍ 2006ലാണ് കോട്ടയം ജില്ലയിലെ തെള്ളകം കേന്ദ്രമാക്കി അര്‍ച്ചനാ വിമന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. സ്ത്രീകള്‍ സ്വയം തങ്ങള്‍ക്ക് കഴിവില്ലെന്ന് വിധിക്കുന്നതിന്റെ ഫലമായി നഷ്ടമാക്കുന്ന അവസരങ്ങള്‍ നിരവധിയാണ്.
സര്‍വ തൊഴില്‍മേഖലയിലും സ്ത്രീകളുടെ സാന്നിധ്യവും കഴിവും തെളിയിച്ചിട്ടുണ്ടെങ്കിലും നമ്മുടെ സമൂഹത്തില്‍ അത് പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ല. അതുകൊണ്ടുതന്നെ തെള്ളകത്ത് നടന്ന ഉദ്യമം വിജയിപ്പിക്കാന്‍ ഏറെ പാടുപെടേണ്ടിവന്നു. അവരെ പ്രാപ്തരാക്കാന്‍ ഏറെ ബുദ്ധിമുട്ടി. സാമൂഹ്യസേവനമാണ് യഥാര്‍ഥ ദൈവസ്നേഹമെന്ന് വിശ്വസിച്ചിരുന്ന പാലാ ഉരളികുന്നം സ്വദേശിയായ മിസ്സ് ത്രേസ്യാമ്മ മാത്യു തന്റെ ജീവിതം സ്ത്രീകളുടെ ഉന്നമനത്തിനായി നീക്കി വയ്ക്കുകയായിരുന്നു. നാട്ടുകാരുടെ അവഹേളനങ്ങളും നിരന്തരമായ പരിഹാസങ്ങളും ഈ മേഖലയിലേക്ക് കടന്നുവന്നവര്‍ക്ക് ആദ്യം അനുഭവിക്കേണ്ടിവന്നു. വിദഗ്ധര്‍ നടത്തിയ നിരന്തര പരിശീലനത്തിലൂടെ സ്ത്രീകളെ പുരുഷനേക്കാള്‍ മികച്ച മേസ്തിരിയാക്കാന്‍ അര്‍ച്ചനയ്ക്ക് സാധിച്ചു. തങ്ങള്‍ക്ക് അപ്രാപ്യമെന്നും അസാധ്യമെന്നും സമൂഹം മുദ്രകുത്തിയ മേഖലയിലെ പെണ്‍പെരുമ ഇന്ന് കേരളമൊട്ടാകെ നിറഞ്ഞു.
സുനാമി താണ്ഡവമാടിയ കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തില്‍ വീടു നിര്‍മിച്ചു നല്‍കാനും അര്‍ച്ചനയിലെ സ്ത്രീകള്‍ തയ്യാറായി. മാതൃകാവീട് പരിശീലനം നേടിയവര്‍ പണിതുയര്‍ത്തിയ അര്‍ച്ചനാ ഇന്‍സ്റ്റിറ്റ്യൂട്ട് ആര്‍ക്കിടെക് കെട്ടിടം, ബ്ലോക്ക് യൂണിറ്റ്, മാലിന്യസംസ്കരണത്തിനായി ഫെറോസിമന്റ് ടാങ്ക്, കുടിവെള്ളസംരക്ഷണത്തിനായി മഴവെള്ളസംഭരണി തുടങ്ങി സ്ത്രീകളുടെ മാതൃകാവീട്ടില്‍ വരെയെത്തി നില്‍ക്കുന്നു അര്‍ച്ചനയുടെ പ്രവര്‍ത്തനങ്ങള്‍. വിദഗ്ധപരിശീലനം നേടിയ രാധികയുടെയും വത്സലയുടെയും മായയുടെയും ഇന്ദിരയുടെയുമൊക്കെ കരവിരുതില്‍ നിര്‍മിച്ചതാണ് മോഡല്‍ കെട്ടിടം. അര്‍ച്ചനയിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ഐക്യരാഷ്ട്രസഭയിലെ ഡിവിഷന്‍ ഫോര്‍ സോഷ്യല്‍ പോളിസി ആന്‍ഡ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് അടുത്തിടെ മിസ്സ് ത്രേസ്യാമ്മ മാത്യുവിനെ ക്ഷണിക്കുകയുണ്ടായി.
ഒന്നര മണിക്കൂറിലധികം സമയം സ്ത്രീ ശാക്തീകരണപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനായത് അര്‍ച്ചനാ വിമന്‍സ് സെന്ററിന്റെ ചരിത്രത്തിലെ പൊന്‍തൂവലായി. മേസണ്‍, കാര്‍പെന്ററി മേഖലയിലെ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളാണ് ഐക്യരാഷ്ട്രസഭയിലേക്ക് ഡയറക്ടര്‍ മിസ്സ് ത്രേസ്യാമ്മ മാത്യുവിനെ ക്ഷണിക്കാന്‍ ഇടയാക്കിയത്. പരിശീലനകേന്ദ്രം പുരുഷന്മാര്‍ ചെയ്തുപോന്ന ഇത്തരം നിര്‍മാണജോലികള്‍ സ്ത്രീകള്‍ ചെയ്തപ്പോള്‍, മുമ്പ് പലരും നെറ്റി ചുളിച്ചതുപോലെ, ഗുണനിലവാരത്തിലോ രൂപത്തിലോ മറ്റോ എന്തെങ്കിലും കുറവുവന്നോ? ഇല്ലെന്നു മാത്രമല്ല, വളയിട്ട കൈകള്‍ മേസന്‍മാരും ആശാരിമാരുമായപ്പോള്‍ അവരുടെ കരവിരുത് അതിന്റെ പൂര്‍ണതയില്‍ എത്തുകയായിരുന്നു. മേസ്തിരിപ്പണിക്കു പുറമെ ആശാരിപ്പണിയും തങ്ങള്‍ക്കു സുന്ദരമായി വഴങ്ങുമെന്ന് തെളിയിച്ച ഒട്ടേറെ വനിതകള്‍ അര്‍ച്ചനാ വിമന്‍സ് സെന്ററിലുണ്ട്.
ശാക്തീകരിക്കപ്പെട്ട വനിതകള്‍ സ്വയം പര്യാപ്തരായപ്പോള്‍ പരമ്പരാഗത തൊഴിലിനെ സംരക്ഷിക്കുന്ന ഒരുകൂട്ടായ്മയുടെ പുനര്‍സൃഷ്ടി കൂടി ഉടലെടുത്തു. ആധുനിക സാങ്കേതികവിദ്യയും നൂതന മെഷീനുകളും ഉപയോഗിച്ചുള്ള പരിശീലനം കാര്‍പന്ററി മേഖലയിലെ നിര്‍മാണത്തിലും കൂടുതല്‍ കരുത്തു പകരുന്നു. ഹോളണ്ടില്‍നിന്നെത്തുന്ന വൗട്ട് സ്റ്റോക്ക് മാന്‍ നൂതന ഡിസൈനിങ്ങില്‍ വിദഗ്ധപരിശീലനം നല്‍കുന്നു. വിദേശപരിശീലകരുടെ ശിക്ഷണം സാങ്കേതികമികവാര്‍ന്നതും ലളിതവും സ്ത്രീകള്‍ക്ക് അനായാസം കൈകാര്യംചെയ്യാവുന്നതുമാണ്. അര്‍ച്ചനയിലെത്തി കാര്‍പന്ററി പരിശീലനം നേടി ജീവിതം കരുപ്പിടിപ്പിച്ചവര്‍ നിരവധിയാണ്. വനിതാ കാര്‍പന്റര്‍മാരുടെ കരവിരുതില്‍ വിരിഞ്ഞ ഫര്‍ണീച്ചറുകള്‍ക്കും ഇന്റീരിയര്‍ ഡിസൈനിങ്ങിലെ നൂതന മോഡലുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഉയര്‍ന്ന വേതനവും സാമ്പത്തികസ്ഥിതിയും തൊഴില്‍സ്ഥിരതയും ഉറപ്പായതോടെ സ്ത്രീകള്‍ ഈ മേഖലയില്‍ ഉറച്ചു നിന്നു. ശാരീരികമായും മാനസികമായുമുള്ള വെല്ലുവിളികളെ നേരിട്ട് അസംഘടിതമേഖലയില്‍ കരുത്തു തെളിയിച്ചവരാണ് ഇവിടത്തെ വനിതകളില്‍ അധികവും. തുല്യതാബോധം പുരുഷനൊപ്പമുള്ള വേതനം സ്ത്രീയെ ഉയര്‍ന്ന സാമൂഹ്യനിലവാരത്തിലേക്ക് നയിച്ചു. എന്നാല്‍, സാമ്പത്തികനിലവാരം മാത്രം കൊണ്ട് സാധാരണ സ്ത്രീയെ പൂര്‍ണതയിലേക്ക് നയിക്കാനാകില്ല, അതിനവരെ പ്രാപ്തരാക്കാന്‍ മൂല്യബോധമുള്ള ചിന്തകളിലേക്ക് നയിക്കണം.
വര്‍ഷങ്ങളായി അര്‍ച്ചന നടത്തുന്ന സെമിനാറുകളിലൂടെയും മൈന്‍ഡ് മാസ്റ്ററി പോലെയുള്ള ക്ലാസുകളിലൂടെയും ഓരോരുത്തര്‍ക്കും താന്‍ ജീവിച്ച അവസ്ഥയില്‍ മികച്ചവരാകാന്‍ കഴിഞ്ഞിരിക്കുന്നു. പെണ്ണുങ്ങളെപ്പറ്റി സമൂഹം പറയുന്ന വിലകുറഞ്ഞ വാക്കുകളില്‍നിന്ന് പെണ്ണായാല്‍ ഇവരെപ്പോലെ എന്ന വിശേഷണത്തിലേക്ക് അര്‍ച്ചനയിലെ സ്ത്രീകള്‍ കേള്‍വികേട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ അര്‍ച്ചന വെറുമൊരു പരിശീലനകേന്ദ്രം മാത്രമല്ല, തങ്ങളെ വളര്‍ത്തി വലുതാക്കിയ സ്വന്തം കുടുംബമാണ് എന്ന് ഇവര്‍ പറയും. കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരെയും ഒരേ ചരടില്‍ കോര്‍ത്തിണക്കിക്കൊണ്ട് നടത്തിവരുന്ന ചൈല്‍ഡ് റിസോഴ്സ് സെന്റര്‍, കുട്ടികളുടെ മാനസികവും സാമൂഹികവുമായ വികാസം ലക്ഷ്യംവച്ച് അര്‍ച്ചനയില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ തടയുന്നതിനും കുട്ടികളുടെ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ മനസ്സിലാക്കി കൗണ്‍സലിങ് നടത്തുകയുമാണ്് റിസോഴ്സ് സെന്ററിന്റെ പ്രധാന ഉദ്ദേശ്യം.
കുട്ടികള്‍ക്കായി ജീവിതനൈപുണ്യപരിശീലനം, വ്യക്തിത്വവികസന സെമിനാറുകള്‍ തുടങ്ങിയവ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിവരുന്നു. സ്ത്രീകളുടെ സാമൂഹ്യമാറ്റത്തിനുവേണ്ടി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യാന്‍ അര്‍ച്ചന ഒരുക്കമാണ്. സാമ്പത്തികമായും സാമൂഹ്യമായും വനിതകളെ ശക്തിപ്പെടുത്തി സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. അടിസ്ഥാനപരമായ പരിശീലനങ്ങള്‍ ആ മേഖലയില്‍ വിദഗ്ധരാക്കാന്‍ ഓരോരുത്തരെയും പ്രാപ്തരാക്കുന്നു. സ്ത്രീകള്‍ക്കായി സോളാര്‍ ലാമ്പ് പരിശീലനം, വേയ്സ്റ്റ് മാനേജ്മെന്റ്- ഓര്‍ഗാനിക് ഫാമിങ്, ടെയ്ലറിങ് പരിശീലനം, കണ്‍സ്ട്രക്ഷന്‍ ഇന്‍ സൂപ്പര്‍വിഷന്‍ കോഴ്സ്, ഫെറോസ്മന്റ് ടെക്നോളജി, കുടിവെളളസംരക്ഷണത്തിനായി മഴവെളളസംഭരണി തുടങ്ങിയവയും അര്‍ച്ചനയുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.
സ്വന്തം കഴിവുകളിലൂടെ ശാക്തീകരിക്കപ്പെട്ട ഓരോ സ്ത്രീയും ആദരിക്കപ്പെടേണ്ടവരാണ്. മറ്റനവധി പ്രശ്നങ്ങളാല്‍ തകിടംമറിയപ്പെട്ട കുടുംബങ്ങളില്‍ പട്ടിണിമാറ്റി സ്വസ്ഥതയും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയും ഉണര്‍ത്തിയതാണ് കുടുംബശ്രീയുടെ വ്യാപനം. സ്ത്രീകളെ സ്വയംപര്യാപ്തമാക്കുന്ന അനവധി സംരംഭങ്ങള്‍ കുടുംബശ്രീയുടെ വരവോടെ നമ്മുടെ നാട്ടില്‍ വളര്‍ന്നിട്ടുണ്ട്. നിരവധി സ്ഥാപനങ്ങള്‍ക്ക് പ്രചോദനവുമായി. ഇത്തരം സ്ഥാപനങ്ങളെ കണ്ടെന്ന് നടിക്കാന്‍പോലും പലപ്പോഴും നമ്മുടെ ഭരണാധികാരികള്‍ മറക്കുന്നു. ഐക്യരാഷ്ട്രസഭയില്‍വരെയെത്തിയ അര്‍ച്ചന എന്ന സ്ഥാപനത്തിന്റെ ചരിത്രവും വ്യത്യസ്തമല്ല. എന്നാല്‍, സിസ്റ്റര്‍ ത്രേസ്യാമ്മ മാത്യുവും സംഘവും കൂടുതല്‍ സ്ത്രീകളെ തൊഴില്‍ പഠിപ്പിച്ച് കരകയറ്റുകയെന്ന ലക്ഷ്യത്തോടെ പ്രയാണം തുടരുകയാണ്. ഇവിടെ നിന്ന് പരിശീലനം കിട്ടിയ അഞ്ഞൂറിലധികം സ്ത്രീകള്‍ മേസന്‍-കാര്‍പെന്ററി മേഖലയില്‍ സജീവമാണ്. ഇപ്പോള്‍ പരിശീലനത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങാന്‍ കാത്ത്, തൊഴില്‍ പഠിക്കാനായി അകത്ത് കയറാനും സ്ത്രീകള്‍ ക്യൂവിലാണ്. ഇതാണ് അര്‍ച്ചന മോഡല്‍ ശാക്തീകരണം...
വധശിക്ഷ: വിധി പിറകോട്ടുപോക്ക് - അഡ്വ. കാളീശ്വരം രാജ്
ജസ്റ്റിസ് എസ്.ബി.
സിന്‍ഹയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് പറഞ്ഞു. ഭരണഘടനയുടെ 14, 21
ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസം വധശിക്ഷ
ഒഴിവാക്കുന്നതിനുള്ള നിയമപരമായ കാരണമല്ലെന്ന് ജസ്റ്റിസ് ജി.എസ്. സിങ്‌വിയും
ജസ്റ്റിസ് മുഖോപാധ്യായയും അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഏപ്രില്‍ 12-ാം
തീയതിയിലെ വിധിയില്‍ വ്യക്തമാക്കി. ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറുടെ കേസിലെ
വിധി, വധശിക്ഷയ്‌ക്കെതിരായി രാജ്യത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്
കനത്ത തിരിച്ചടിയായി. നമ്മുടെ ക്രിമിനല്‍ നീതിനിര്‍വഹണരംഗത്ത്
അവശേഷിക്കുന്ന മാനവികതയെയും നൈതികതയെയുംപോലും എടുത്തുമാറ്റാന്‍
ശ്രമിക്കുന്ന സമീപനമാണ് വിധിയില്‍ പ്രതിഫലിക്കുന്നതെന്ന് പറയാതെ വയ്യ.
ലോകത്ത് 97 രാജ്യങ്ങളില്‍ ഇതിനകം നിയമംമുഖേന വധശിക്ഷ നിര്‍ത്തലാക്കിയിരിക്കുന്നു. ഇതിനുപുറമേ 35 രാജ്യങ്ങള്‍ ഫലത്തില്‍ വധശിക്ഷയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. നേപ്പാള്‍, ഭൂട്ടാന്‍ പോലുള്ള അവികസിത രാജ്യങ്ങള്‍പോലും വധശിക്ഷ നിര്‍ത്തലാക്കി. ചൈനയും ഇറാനും സൗദി അറേബ്യയും അമേരിക്കയും മറ്റും ഇപ്പോഴും വധശിക്ഷ നിലനിര്‍ത്തുന്ന രാജ്യങ്ങളില്‍പ്പെടുന്നു. സമഗ്രാധിപത്യവും വധശിക്ഷയുടെ തോതും തമ്മിലുള്ള നേരനുപാതത്തെക്കുറിച്ചറിയാന്‍ ചൈനയുടെ സ്ഥിതി നോക്കിയാല്‍ മതി. ലോകത്ത് ബാക്കിയെല്ലാരാജ്യങ്ങളിലുമായി ആകെ നടപ്പാക്കപ്പെട്ട വധശിക്ഷയേക്കാള്‍ കൂടുതലാണ് ചൈനയില്‍മാത്രം നടപ്പാക്കിയ വധശിക്ഷയുടെ എണ്ണം.
ഇന്ത്യയില്‍ പ്രതിവര്‍ഷം ശരാശരി 132 പേര്‍ വധശിക്ഷക്ക് വിധിക്കപ്പെടുന്നു. എന്നാല്‍, നിയമനടപടികളിലും ദയാഹര്‍ജികളിലും തീര്‍പ്പുണ്ടാക്കുന്നതിലെ കാലതാമസംകാരണം രാജ്യത്ത് വധശിക്ഷ നടപ്പായത് താരതമ്യേന കുറഞ്ഞതോതിലായിരുന്നു. 2001-നും 2011-നും മധ്യേ കേവലം ഒരാള്‍ മാത്രമാണ് തൂക്കിലേറ്റപ്പെട്ടത്.
അടുത്തകാലത്ത് അജ്മല്‍ കസബിന്റെയും അഫ്‌സല്‍ ഗുരുവിന്റെയും വധശിക്ഷ നടപ്പാക്കിയതോടെ ഇന്ത്യയില്‍ തൂക്കുകയറുകള്‍ സജീവമാകാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനകം 16 ദയാഹര്‍ജികളാണ് രാഷ്ട്രപതി തള്ളിയത്. (ഔട്ട്‌ലുക്ക് ഇന്ത്യ. കോം, 2013, ഏപ്രില്‍ 12).
ഈ രാഷ്ട്രീയസാഹചര്യത്തെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ സുപ്രീംകോടതി വിധി. അഭിശപ്തവും പരിത്യജിക്കപ്പെട്ടതുമായ ബാല്യങ്ങള്‍ എങ്ങനെ ഭീകരവാദത്തിന്റെ വിളനിലങ്ങളാകുന്നുവെന്ന് കസബ് കാണിച്ചുതന്നു. അയാളുടേത് ക്രൂരവും പൈശാചികവുമായ പ്രവൃത്തിയായിരുന്നുവെന്നതില്‍ സംശയമില്ല. അതേസമയം, പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സല്‍ഗുരു സംഭവസ്ഥലത്ത് ഇല്ലായിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍മാത്രമാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. കോടതിതന്നെ തനിക്കുവേണ്ടി നിശ്ചയിച്ച അഭിഭാഷകനില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന അദ്ദേഹത്തിന്റെ പരാതിപോലും സ്വീകരിക്കപ്പെട്ടില്ല. പ്രതിയെന്നനിലയില്‍ കേസില്‍ അദ്ദേഹം ശരിയായവിധത്തില്‍ പ്രതിരോധിക്കപ്പെട്ടില്ല (ഫ്രണ്ട്‌ലൈന്‍, 2013, മാര്‍ച്ച് 8). ഒടുവില്‍ ദയാഹര്‍ജി തള്ളിയ നടപടിയുടെ ശരിതെറ്റുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കവേയാണ് രഹസ്യമായി വീട്ടുകാരെപ്പോലും അറിയിക്കാതെ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത്. തികച്ചും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഈ നടപടിക്കെതിരെ നിയമവൃത്തങ്ങളില്‍നിന്നും സിവില്‍ സമൂഹത്തില്‍നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായ പ്രതിഷേധങ്ങളെ പൂര്‍ണമായും അവഗണിക്കുന്നതുംകൂടിയാണ് ഭുള്ളര്‍ കേസിലെ വിധി.സുപ്രീംകോടതി വിധിയുടെ പ്രധാനപാളിച്ചകള്‍ ഇനി പറയുന്നവയാണെന്ന് തോന്നുന്നു:
1. കുറ്റകൃത്യത്തെ സംബന്ധിച്ചും ശിക്ഷയെക്കുറിച്ചും കോടതി എത്തിച്ചേരുന്ന നിഗമനങ്ങളിലെ പിശകുകള്‍ക്കും ന്യൂനതകള്‍ക്കുമുള്ള സാധ്യതയെ ഒട്ടും കണക്കിലെടുക്കാതെയാണ് പുതിയ വിധി എഴുതപ്പെട്ടത്. 2002 മാര്‍ച്ച് 22-ന് സുപ്രീംകോടതി ഭുള്ളര്‍കേസില്‍ത്തന്നെ വിധിയെഴുതിയത് ഏകാഭിപ്രായത്തോടെയായിരുന്നില്ല. മൂന്നംഗബെഞ്ചിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപനായ ജസ്റ്റിസ് എം.ബി. ഷാ, ഭുള്ളര്‍ കുറ്റക്കാരനല്ല എന്നാണ് കണ്ടെത്തിയത്. ഗൂഢാലോചനയില്‍ പങ്കാളിയായില്ലെന്നും അദ്ദേഹം കണ്ടെത്തി. മറ്റുരണ്ട് ന്യായാധിപര്‍ മറിച്ച് കണ്ടെത്തിയെന്നതുകൊണ്ടുമാത്രം ഷായുടെ കണ്ടെത്തലിനെ മറികടന്ന് പ്രതിയെ തൂക്കിലേറ്റുന്നത് ശരിയാണോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. പുതിയ സുപ്രീംകോടതിവിധിയില്‍ ഈ ന്യായമായ ചോദ്യം ഉന്നയിക്കപ്പെട്ടിട്ടേയില്ല.
2. ഭൂരിപക്ഷാഭിപ്രായമാണ് കോടതിവിധിയെന്നത് സാങ്കേതികമായി ശരിയാണ്. എന്നാല്‍, സാരാംശത്തില്‍, ന്യൂനപക്ഷാഭിപ്രായം ഭൂരിപക്ഷവിധിയിലെ പിശകിനുള്ള സാധ്യതയെക്കൂടിയാണ് കാണിച്ചുതരുന്നത്. കോടതിയുടെ ന്യൂനപക്ഷവിധിയില്‍ ശരിയുടെ അംശങ്ങളില്ലേ എന്ന് ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്ന അവസരത്തില്‍ രാഷ്ട്രപതിക്ക് പരിശോധിക്കാം. ഇത്തരം സാധ്യതകളുടെ വാതില്‍ കൊട്ടിയടയ്ക്കുന്നതരത്തിലാണ് പുതിയ സുപ്രീംകോടതി വിധി.
3. ഭരണഘടനയുടെ 72-ാം അനുച്ഛേദമനുസരിച്ച് രാഷ്ട്രപതിക്കും 161-ാം അനുച്ഛേദമനുസരിച്ച് ഗവര്‍ണര്‍മാര്‍ക്കും ദയാഹര്‍ജികളില്‍ തീരുമാനമെടുക്കാനുള്ള സവിശേഷാധികാരം നല്‍കിയിരിക്കുന്നു. നീതിന്യായപ്രക്രിയയില്‍നിന്ന് ഗുണപരമായിത്തന്നെ വ്യത്യസ്തമാണ് ഈ അധികാരം. മാനുഷിക പരിഗണനകള്‍ക്കും ജീവകാരുണ്യത്തിനുപോലും പ്രാധാന്യം നല്‍കാന്‍ രാഷ്ട്രപതിക്ക് കഴിയും. ദയാഹര്‍ജിയില്‍ നിശ്ചിത കാലയളവിനുള്ളില്‍ തീര്‍പ്പുകല്‍പ്പിക്കണമെന്ന് ഭരണഘടന പറയുന്നില്ല. മറ്റൊരുവിധേന പറഞ്ഞാല്‍ ദയാഹര്‍ജികളില്‍ ഉടനെ തീര്‍പ്പുകല്‍പ്പിക്കാനുള്ള അധികാരംപോലെ പ്രധാനമാണ് ദയാഹര്‍ജികളില്‍ പെട്ടെന്ന് തീരുമാനമെടുക്കാതിരിക്കാനുള്ള അധികാരം. രാഷ്ട്രപതിക്ക് മുമ്പാകെയുള്ള നടപടിക്രമങ്ങളെ നീതിന്യായ പ്രക്രിയയുമായി സമീകരിക്കുന്നതാണ് പുതിയ വിധി. മാത്രവുമല്ല, ഇക്കാര്യത്തില്‍ രാഷ്ട്രപതിക്കുള്ള സവിശേഷാധികാരങ്ങളിലേക്ക് കോടതി കടന്നുകയറുകയും ചെയ്തിരിക്കുന്നു. ഭാവിയില്‍ ദയാഹര്‍ജികള്‍ കൈകാര്യംചെയ്യുമ്പോള്‍ ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസത്തെ ഒരു ഘടകമായി പരിഗണിക്കാന്‍ രാഷ്ട്രപതിക്ക് കഴിയാത്ത സാഹചര്യം ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നു. അങ്ങനെ, നീതിനിഷേധം സ്വയം ബോധ്യപ്പെട്ടാല്‍പ്പോലും സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് പുതിയവിധി തടസ്സ
മാകും.
4. ശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ ഉണ്ടാകുന്ന വലിയ കാലതാമസം തടവുകാരനും കുടുംബാംഗങ്ങള്‍ക്കും ഉണ്ടാക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് സുപ്രീംകോടതി മുമ്പും ആകുലപ്പെട്ടിട്ടുണ്ട്. 'ഏകാന്തസെല്ലില്‍ തടവുകാരനെ ചൂഴ്ന്നുനില്‍ക്കുന്ന കൊലക്കയറിന്റെ ഭീകരത'യെക്കുറിച്ച് ജസ്റ്റിസ് കൃഷ്ണയ്യരും (എഡിഗ അന്നങ്കയുടെ കേസ്, 1974) ജീവിതത്തിനും മരണത്തിനുമിടയില്‍ 'മാറിമാറി വരുന്ന പ്രതീക്ഷയും നിരാശയും സൃഷ്ടിക്കുന്ന അനിശ്ചിതത്വ'ത്തെക്കുറിച്ച് ജസ്റ്റിസ് ചിന്നപ്പറെഡ്ഡിയും (ടി.വി. വാതീശ്വരന്റെ കേസ്, 1983) പരാമര്‍ശിച്ചിട്ടുണ്ട്. 1988-ലെ തൃബേണിബെന്‍ കേസ്, 2009-ലെ ജഗ്ദീഷ്‌കേസ് എന്നിവയിലും ദീര്‍ഘകാലത്തെ തടവുജീവിതത്തെ മാനുഷികമായി നോക്കിക്കാണാനുള്ള ശ്രമങ്ങളെങ്കിലും കാണാം. ഇത്തരം വിധികളില്‍ ചിലതെല്ലാം ഭുള്ളറുടെ കേസില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായി വധശിക്ഷയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന നിലപാടെടുക്കുന്നതിനുള്ള കാര്യകാരണങ്ങള്‍ പുതിയ വിധിയില്‍ യുക്തിഭദ്രമായി അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നുമാത്രമല്ല, വിധിയിലെ ചില പരാമര്‍ശങ്ങള്‍ ദയാരഹിതവും ഞെട്ടിപ്പിക്കുന്നതുമാണ്. ഉദാഹരണത്തിന് വിധിയിലെ 46-ാം ഖണ്ഡികയില്‍ ഭുള്ളറുടെ കടുത്ത മാനസികരോഗത്തെക്കുറിച്ച് പറയുന്നുണ്ട്. അത്കാണിക്കുന്ന രേഖകള്‍ അഭിഭാഷകനായ കെ.ടി.എസ്. തുളസി ഹാജരാക്കിയതായും കോടതി പറയുന്നുണ്ട്. എന്നാല്‍, വധശിക്ഷ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ ഗുരുതരമല്ല ഭുള്ളറുടെ മാനസികരോഗം എന്നാണ് കോടതി പറഞ്ഞത്. ഇത്രമേല്‍ ക്രൂരമായ ഒരു പരാമര്‍ശം മറ്റൊരു കോടതിവിധിയിലും കാണാനിടയില്ല.
5. വധശിക്ഷയ്‌ക്കെതിരെ ലോകമെമ്പാടും ഉയര്‍ന്നുവരുന്ന മുന്നേറ്റങ്ങളുടെ യുക്തിഭദ്രമായ നിലപാടുകളെപ്പോലും ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നതാണ് പുതിയ സുപ്രീംകോടതി വിധി. കുറ്റവാളികള്‍ മാനസികമായി പരിഷ്‌കരിക്കപ്പെടണമെങ്കില്‍ ശിക്ഷ വിധിക്കുന്നതും തത്ത്വാധിഷ്ഠിതമായി വേണമെന്ന് സന്തോഷ്‌കുമാര്‍ ബരികറുടെ കേസില്‍ (2009അനുച്ഛേദങ്ങളുടെ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍തന്നെ ശിക്ഷയായി മാറുന്ന അവസ്ഥ നീതിനിഷേധമാണെന്ന് ആ വിധിയില്‍ വ്യക്തമാക്കപ്പെട്ടു. വധശിക്ഷയ്‌ക്കെതിരായ മാനവികതയുടെ ശബ്ദം തിരിച്ചറിഞ്ഞ ആ വിധിയില്‍നിന്നുള്ള പിറകോട്ടുപോക്കുകൂടിയാണ് പുതിയ വിധി.
മനുഷ്യരാശിക്കിടയില്‍ അവിതര്‍ക്കിതമായ ഒരു ഐക്യദാര്‍ഢ്യമുണ്ടെങ്കില്‍ അത് മരണത്തിനെതിരായ ഐക്യദാര്‍ഢ്യമാണെന്നും വധശിക്ഷയിലൂടെ ഭരണകൂടം നിരാകരിക്കുന്നത് ഈ ഐക്യദാര്‍ഢ്യത്തെയാണെന്നും അല്‍ബേര്‍ കാമു പറയുകയുണ്ടായി. നമ്മുടെ ഭരണകൂടം പിറകോട്ട് നടക്കുന്നു. കോടതിയും ഒപ്പം നടക്കുമ്പോള്‍ ഒരു ജനതയുടെ ദുരന്തമാണ് പൂര്‍ണമാകുന്നത്. അത് സംഭവിക്കാതിരിക്കണമെങ്കില്‍ ഭുള്ളര്‍ കേസിലെ വിധി കൂടുതല്‍ അംഗബലമുള്ള സുപ്രീംകോടതി ബെഞ്ച് പുനഃപരിശോധിക്കണം.
ലോകത്ത് 97 രാജ്യങ്ങളില്‍ ഇതിനകം നിയമംമുഖേന വധശിക്ഷ നിര്‍ത്തലാക്കിയിരിക്കുന്നു. ഇതിനുപുറമേ 35 രാജ്യങ്ങള്‍ ഫലത്തില്‍ വധശിക്ഷയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. നേപ്പാള്‍, ഭൂട്ടാന്‍ പോലുള്ള അവികസിത രാജ്യങ്ങള്‍പോലും വധശിക്ഷ നിര്‍ത്തലാക്കി. ചൈനയും ഇറാനും സൗദി അറേബ്യയും അമേരിക്കയും മറ്റും ഇപ്പോഴും വധശിക്ഷ നിലനിര്‍ത്തുന്ന രാജ്യങ്ങളില്‍പ്പെടുന്നു. സമഗ്രാധിപത്യവും വധശിക്ഷയുടെ തോതും തമ്മിലുള്ള നേരനുപാതത്തെക്കുറിച്ചറിയാന്‍ ചൈനയുടെ സ്ഥിതി നോക്കിയാല്‍ മതി. ലോകത്ത് ബാക്കിയെല്ലാരാജ്യങ്ങളിലുമായി ആകെ നടപ്പാക്കപ്പെട്ട വധശിക്ഷയേക്കാള്‍ കൂടുതലാണ് ചൈനയില്‍മാത്രം നടപ്പാക്കിയ വധശിക്ഷയുടെ എണ്ണം.
ഇന്ത്യയില്‍ പ്രതിവര്‍ഷം ശരാശരി 132 പേര്‍ വധശിക്ഷക്ക് വിധിക്കപ്പെടുന്നു. എന്നാല്‍, നിയമനടപടികളിലും ദയാഹര്‍ജികളിലും തീര്‍പ്പുണ്ടാക്കുന്നതിലെ കാലതാമസംകാരണം രാജ്യത്ത് വധശിക്ഷ നടപ്പായത് താരതമ്യേന കുറഞ്ഞതോതിലായിരുന്നു. 2001-നും 2011-നും മധ്യേ കേവലം ഒരാള്‍ മാത്രമാണ് തൂക്കിലേറ്റപ്പെട്ടത്.
അടുത്തകാലത്ത് അജ്മല്‍ കസബിന്റെയും അഫ്‌സല്‍ ഗുരുവിന്റെയും വധശിക്ഷ നടപ്പാക്കിയതോടെ ഇന്ത്യയില്‍ തൂക്കുകയറുകള്‍ സജീവമാകാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനകം 16 ദയാഹര്‍ജികളാണ് രാഷ്ട്രപതി തള്ളിയത്. (ഔട്ട്‌ലുക്ക് ഇന്ത്യ. കോം, 2013, ഏപ്രില്‍ 12).
ഈ രാഷ്ട്രീയസാഹചര്യത്തെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ സുപ്രീംകോടതി വിധി. അഭിശപ്തവും പരിത്യജിക്കപ്പെട്ടതുമായ ബാല്യങ്ങള്‍ എങ്ങനെ ഭീകരവാദത്തിന്റെ വിളനിലങ്ങളാകുന്നുവെന്ന് കസബ് കാണിച്ചുതന്നു. അയാളുടേത് ക്രൂരവും പൈശാചികവുമായ പ്രവൃത്തിയായിരുന്നുവെന്നതില്‍ സംശയമില്ല. അതേസമയം, പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സല്‍ഗുരു സംഭവസ്ഥലത്ത് ഇല്ലായിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍മാത്രമാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. കോടതിതന്നെ തനിക്കുവേണ്ടി നിശ്ചയിച്ച അഭിഭാഷകനില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന അദ്ദേഹത്തിന്റെ പരാതിപോലും സ്വീകരിക്കപ്പെട്ടില്ല. പ്രതിയെന്നനിലയില്‍ കേസില്‍ അദ്ദേഹം ശരിയായവിധത്തില്‍ പ്രതിരോധിക്കപ്പെട്ടില്ല (ഫ്രണ്ട്‌ലൈന്‍, 2013, മാര്‍ച്ച് 8). ഒടുവില്‍ ദയാഹര്‍ജി തള്ളിയ നടപടിയുടെ ശരിതെറ്റുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കവേയാണ് രഹസ്യമായി വീട്ടുകാരെപ്പോലും അറിയിക്കാതെ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത്. തികച്ചും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഈ നടപടിക്കെതിരെ നിയമവൃത്തങ്ങളില്‍നിന്നും സിവില്‍ സമൂഹത്തില്‍നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായ പ്രതിഷേധങ്ങളെ പൂര്‍ണമായും അവഗണിക്കുന്നതുംകൂടിയാണ് ഭുള്ളര്‍ കേസിലെ വിധി.സുപ്രീംകോടതി വിധിയുടെ പ്രധാനപാളിച്ചകള്‍ ഇനി പറയുന്നവയാണെന്ന് തോന്നുന്നു:
1. കുറ്റകൃത്യത്തെ സംബന്ധിച്ചും ശിക്ഷയെക്കുറിച്ചും കോടതി എത്തിച്ചേരുന്ന നിഗമനങ്ങളിലെ പിശകുകള്‍ക്കും ന്യൂനതകള്‍ക്കുമുള്ള സാധ്യതയെ ഒട്ടും കണക്കിലെടുക്കാതെയാണ് പുതിയ വിധി എഴുതപ്പെട്ടത്. 2002 മാര്‍ച്ച് 22-ന് സുപ്രീംകോടതി ഭുള്ളര്‍കേസില്‍ത്തന്നെ വിധിയെഴുതിയത് ഏകാഭിപ്രായത്തോടെയായിരുന്നില്ല. മൂന്നംഗബെഞ്ചിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപനായ ജസ്റ്റിസ് എം.ബി. ഷാ, ഭുള്ളര്‍ കുറ്റക്കാരനല്ല എന്നാണ് കണ്ടെത്തിയത്. ഗൂഢാലോചനയില്‍ പങ്കാളിയായില്ലെന്നും അദ്ദേഹം കണ്ടെത്തി. മറ്റുരണ്ട് ന്യായാധിപര്‍ മറിച്ച് കണ്ടെത്തിയെന്നതുകൊണ്ടുമാത്രം ഷായുടെ കണ്ടെത്തലിനെ മറികടന്ന് പ്രതിയെ തൂക്കിലേറ്റുന്നത് ശരിയാണോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. പുതിയ സുപ്രീംകോടതിവിധിയില്‍ ഈ ന്യായമായ ചോദ്യം ഉന്നയിക്കപ്പെട്ടിട്ടേയില്ല.
2. ഭൂരിപക്ഷാഭിപ്രായമാണ് കോടതിവിധിയെന്നത് സാങ്കേതികമായി ശരിയാണ്. എന്നാല്‍, സാരാംശത്തില്‍, ന്യൂനപക്ഷാഭിപ്രായം ഭൂരിപക്ഷവിധിയിലെ പിശകിനുള്ള സാധ്യതയെക്കൂടിയാണ് കാണിച്ചുതരുന്നത്. കോടതിയുടെ ന്യൂനപക്ഷവിധിയില്‍ ശരിയുടെ അംശങ്ങളില്ലേ എന്ന് ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്ന അവസരത്തില്‍ രാഷ്ട്രപതിക്ക് പരിശോധിക്കാം. ഇത്തരം സാധ്യതകളുടെ വാതില്‍ കൊട്ടിയടയ്ക്കുന്നതരത്തിലാണ് പുതിയ സുപ്രീംകോടതി വിധി.
3. ഭരണഘടനയുടെ 72-ാം അനുച്ഛേദമനുസരിച്ച് രാഷ്ട്രപതിക്കും 161-ാം അനുച്ഛേദമനുസരിച്ച് ഗവര്‍ണര്‍മാര്‍ക്കും ദയാഹര്‍ജികളില്‍ തീരുമാനമെടുക്കാനുള്ള സവിശേഷാധികാരം നല്‍കിയിരിക്കുന്നു. നീതിന്യായപ്രക്രിയയില്‍നിന്ന് ഗുണപരമായിത്തന്നെ വ്യത്യസ്തമാണ് ഈ അധികാരം. മാനുഷിക പരിഗണനകള്‍ക്കും ജീവകാരുണ്യത്തിനുപോലും പ്രാധാന്യം നല്‍കാന്‍ രാഷ്ട്രപതിക്ക് കഴിയും. ദയാഹര്‍ജിയില്‍ നിശ്ചിത കാലയളവിനുള്ളില്‍ തീര്‍പ്പുകല്‍പ്പിക്കണമെന്ന് ഭരണഘടന പറയുന്നില്ല. മറ്റൊരുവിധേന പറഞ്ഞാല്‍ ദയാഹര്‍ജികളില്‍ ഉടനെ തീര്‍പ്പുകല്‍പ്പിക്കാനുള്ള അധികാരംപോലെ പ്രധാനമാണ് ദയാഹര്‍ജികളില്‍ പെട്ടെന്ന് തീരുമാനമെടുക്കാതിരിക്കാനുള്ള അധികാരം. രാഷ്ട്രപതിക്ക് മുമ്പാകെയുള്ള നടപടിക്രമങ്ങളെ നീതിന്യായ പ്രക്രിയയുമായി സമീകരിക്കുന്നതാണ് പുതിയ വിധി. മാത്രവുമല്ല, ഇക്കാര്യത്തില്‍ രാഷ്ട്രപതിക്കുള്ള സവിശേഷാധികാരങ്ങളിലേക്ക് കോടതി കടന്നുകയറുകയും ചെയ്തിരിക്കുന്നു. ഭാവിയില്‍ ദയാഹര്‍ജികള്‍ കൈകാര്യംചെയ്യുമ്പോള്‍ ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസത്തെ ഒരു ഘടകമായി പരിഗണിക്കാന്‍ രാഷ്ട്രപതിക്ക് കഴിയാത്ത സാഹചര്യം ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നു. അങ്ങനെ, നീതിനിഷേധം സ്വയം ബോധ്യപ്പെട്ടാല്‍പ്പോലും സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് പുതിയവിധി തടസ്സ
മാകും.
4. ശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ ഉണ്ടാകുന്ന വലിയ കാലതാമസം തടവുകാരനും കുടുംബാംഗങ്ങള്‍ക്കും ഉണ്ടാക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് സുപ്രീംകോടതി മുമ്പും ആകുലപ്പെട്ടിട്ടുണ്ട്. 'ഏകാന്തസെല്ലില്‍ തടവുകാരനെ ചൂഴ്ന്നുനില്‍ക്കുന്ന കൊലക്കയറിന്റെ ഭീകരത'യെക്കുറിച്ച് ജസ്റ്റിസ് കൃഷ്ണയ്യരും (എഡിഗ അന്നങ്കയുടെ കേസ്, 1974) ജീവിതത്തിനും മരണത്തിനുമിടയില്‍ 'മാറിമാറി വരുന്ന പ്രതീക്ഷയും നിരാശയും സൃഷ്ടിക്കുന്ന അനിശ്ചിതത്വ'ത്തെക്കുറിച്ച് ജസ്റ്റിസ് ചിന്നപ്പറെഡ്ഡിയും (ടി.വി. വാതീശ്വരന്റെ കേസ്, 1983) പരാമര്‍ശിച്ചിട്ടുണ്ട്. 1988-ലെ തൃബേണിബെന്‍ കേസ്, 2009-ലെ ജഗ്ദീഷ്‌കേസ് എന്നിവയിലും ദീര്‍ഘകാലത്തെ തടവുജീവിതത്തെ മാനുഷികമായി നോക്കിക്കാണാനുള്ള ശ്രമങ്ങളെങ്കിലും കാണാം. ഇത്തരം വിധികളില്‍ ചിലതെല്ലാം ഭുള്ളറുടെ കേസില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായി വധശിക്ഷയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന നിലപാടെടുക്കുന്നതിനുള്ള കാര്യകാരണങ്ങള്‍ പുതിയ വിധിയില്‍ യുക്തിഭദ്രമായി അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നുമാത്രമല്ല, വിധിയിലെ ചില പരാമര്‍ശങ്ങള്‍ ദയാരഹിതവും ഞെട്ടിപ്പിക്കുന്നതുമാണ്. ഉദാഹരണത്തിന് വിധിയിലെ 46-ാം ഖണ്ഡികയില്‍ ഭുള്ളറുടെ കടുത്ത മാനസികരോഗത്തെക്കുറിച്ച് പറയുന്നുണ്ട്. അത്കാണിക്കുന്ന രേഖകള്‍ അഭിഭാഷകനായ കെ.ടി.എസ്. തുളസി ഹാജരാക്കിയതായും കോടതി പറയുന്നുണ്ട്. എന്നാല്‍, വധശിക്ഷ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ ഗുരുതരമല്ല ഭുള്ളറുടെ മാനസികരോഗം എന്നാണ് കോടതി പറഞ്ഞത്. ഇത്രമേല്‍ ക്രൂരമായ ഒരു പരാമര്‍ശം മറ്റൊരു കോടതിവിധിയിലും കാണാനിടയില്ല.
5. വധശിക്ഷയ്‌ക്കെതിരെ ലോകമെമ്പാടും ഉയര്‍ന്നുവരുന്ന മുന്നേറ്റങ്ങളുടെ യുക്തിഭദ്രമായ നിലപാടുകളെപ്പോലും ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നതാണ് പുതിയ സുപ്രീംകോടതി വിധി. കുറ്റവാളികള്‍ മാനസികമായി പരിഷ്‌കരിക്കപ്പെടണമെങ്കില്‍ ശിക്ഷ വിധിക്കുന്നതും തത്ത്വാധിഷ്ഠിതമായി വേണമെന്ന് സന്തോഷ്‌കുമാര്‍ ബരികറുടെ കേസില്‍ (2009അനുച്ഛേദങ്ങളുടെ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍തന്നെ ശിക്ഷയായി മാറുന്ന അവസ്ഥ നീതിനിഷേധമാണെന്ന് ആ വിധിയില്‍ വ്യക്തമാക്കപ്പെട്ടു. വധശിക്ഷയ്‌ക്കെതിരായ മാനവികതയുടെ ശബ്ദം തിരിച്ചറിഞ്ഞ ആ വിധിയില്‍നിന്നുള്ള പിറകോട്ടുപോക്കുകൂടിയാണ് പുതിയ വിധി.
മനുഷ്യരാശിക്കിടയില്‍ അവിതര്‍ക്കിതമായ ഒരു ഐക്യദാര്‍ഢ്യമുണ്ടെങ്കില്‍ അത് മരണത്തിനെതിരായ ഐക്യദാര്‍ഢ്യമാണെന്നും വധശിക്ഷയിലൂടെ ഭരണകൂടം നിരാകരിക്കുന്നത് ഈ ഐക്യദാര്‍ഢ്യത്തെയാണെന്നും അല്‍ബേര്‍ കാമു പറയുകയുണ്ടായി. നമ്മുടെ ഭരണകൂടം പിറകോട്ട് നടക്കുന്നു. കോടതിയും ഒപ്പം നടക്കുമ്പോള്‍ ഒരു ജനതയുടെ ദുരന്തമാണ് പൂര്‍ണമാകുന്നത്. അത് സംഭവിക്കാതിരിക്കണമെങ്കില്‍ ഭുള്ളര്‍ കേസിലെ വിധി കൂടുതല്‍ അംഗബലമുള്ള സുപ്രീംകോടതി ബെഞ്ച് പുനഃപരിശോധിക്കണം.
crtsy-The Mathrubhumi
Subscribe to:
Posts (Atom)