Translate

Friday, June 7, 2013

ആരോഗ്യനയം അഥവാ നയംമാറ്റം- ഡോ. ആര്‍ ജയപ്രകാശ്


ഡോ. ആര്‍ ജയപ്രകാശ്

ജനതയുടെ ആരോഗ്യപരിപാലനം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. സമ്പൂര്‍ണവും സാര്‍വത്രികവും സൗജന്യവുമായ ആരോഗ്യപരിപാലന സേവനം മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കുകയെന്നത് പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഉത്തരവാദിത്തമായി കണ്ടാണ് നാളിതുവരെ ആരോഗ്യനയങ്ങള്‍ രൂപപ്പെടുത്തിയത്. നവഉദാരവല്‍ക്കരണനയങ്ങളാണ് ഇതില്‍ മാറ്റം വരുത്തിത്തുടങ്ങിയത്. തുടര്‍ന്ന് സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുകയെന്ന രീതി വ്യാപകമായി. പുതിയ ആരോഗ്യനയത്തില്‍ (കരട്) മുഴുവന്‍ ജനതയ്ക്ക് എന്നതുപോയിട്ട് ദാരിദ്ര്യരേഖയ്ക്ക് താഴെവരുന്ന ജനങ്ങള്‍ക്കുപോലും സൗജന്യ സേവനം നല്‍കുന്നതിന് തയ്യാറല്ല. ഇന്‍ഷുറന്‍സ് വഴിയോ മറ്റേതെങ്കിലും ഫണ്ടുകള്‍ വഴിയോ സേവനം കണ്ടെത്തുമെന്നതാണ് ഭാഷ്യം. ചുരുക്കത്തില്‍, പുതിയ നയത്തില്‍ ആരോഗ്യസേവനമെന്നത് ധനിക-ദരിദ്ര ഭേദമെന്യേ പൂര്‍ണമായും പണം (സ്വന്തം പേഴ്സില്‍നിന്നോ, ഇന്‍ഷുറന്‍സ് വഴിയോ എന്നത് മാത്രമാണ് വ്യത്യാസം) കൊടുത്തുമാത്രം വാങ്ങാന്‍ കഴിയുന്ന ഉപഭോഗവസ്തുവായി മാറിയിരിക്കുന്നു. ജനതയുടെ ആരോഗ്യപരിപാലനമെന്ന അടിസ്ഥാന ഉത്തരവാദിത്തത്തില്‍നിന്നുള്ള ഭരണകൂട പിന്മാറ്റപ്രക്രിയ ഇവിടെ പൂര്‍ണമാകുന്നു. അതായത്, ഇതുവരെയുണ്ടായിരുന്ന സേവനദാതാവിന്റെ റോളില്‍ നിന്ന് ആരോഗ്യരംഗത്തിന്റെ റഫറിയുടെ (നടത്തിപ്പുകാരന്‍) റോളിലേക്ക് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു എന്നര്‍ഥം. ഇതാണ് പുത്തന്‍ ആരോഗ്യനയത്തിലെ അടിസ്ഥാന നയംമാറ്റവും സമീപനവും.

പുതിയ ആരോഗ്യനയം പരിശോധിക്കുമ്പോള്‍ ഉയര്‍ന്നുവരുന്നതും തിരുത്തപ്പെടേണ്ടതുമായ പ്രശ്നങ്ങള്‍ പരിശോധിക്കാം. തൊണ്ണൂറുകള്‍ക്കുശേഷം പൊതുജനാരോഗ്യച്ചെലവ് 35 ശതമാനം കുറഞ്ഞതായി കരടുനയത്തില്‍തന്നെ വ്യക്തമാക്കുന്നു. അങ്ങനെ ആരോഗ്യരംഗത്ത് പൊതുമേഖലയുടെ പങ്കാളിത്തം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറി! മറുവശത്ത് സ്വകാര്യമേഖല ആരോഗ്യരംഗം കൈയടക്കുന്നു. എന്നാല്‍, നയരേഖയിലൊരിടത്തും ഈ കുറവ് പരിഹരിച്ച് പൊതുജനാരോഗ്യ മേഖലയെ ആധുനികവല്‍ക്കരിച്ച് ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടോ നിര്‍ദേശങ്ങളോ മുന്നോട്ടുവയ്ക്കുന്നില്ല. പകരം മേഖലയെ സ്വാഭാവിക അന്ത്യത്തിനു വിടുന്ന നിസ്സംഗസമീപനം പ്രകടമാണ്. ആദിവാസികളുടെയും ഇതര ജനവിഭാഗങ്ങളുടെയും സവിശേഷതകള്‍ കണക്കിലെടുത്ത് പ്രത്യേകിച്ച്, അട്ടപ്പാടി അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകമായ ആരോഗ്യസമീപനം വേണ്ടതുണ്ട്. ഇത് പുതിയ നയത്തില്‍ പരിശോധിക്കപ്പെട്ടിട്ടില്ല. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ അടിസ്ഥാന സ്പെഷ്യാലിറ്റികള്‍ ഉള്‍പ്പെടുത്തി ഫസ്റ്റ് റഫറല്‍ യൂണിറ്റുകളായി വികസിപ്പിക്കുന്നതിന് വസ്തുനിഷ്ഠമായ ഒരുവിധ നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടില്ല. പകരം സ്പെഷ്യലിസ്റ്റുകളുടെ അഭാവത്തെ ഒഴുക്കന്‍മട്ടില്‍ പരാമര്‍ശിച്ചു പോകുന്നു. നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി/അഡ്മിനിസ്ട്രേറ്റീവ് കേഡര്‍ സംവിധാനത്തെക്കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ല. യൂണിറ്റ് സംവിധാനംകൂടി തുടങ്ങി വ്യക്തതയോടെ ഇത് നടപ്പാക്കിയാല്‍മാത്രമേ പൊതുജനാരോഗ്യ സംവിധാനം കൂടുതല്‍ ഗുണപരമായി ജനങ്ങള്‍ക്ക് പ്രയോജനകരമാവുകയുള്ളു.

സ്പെഷ്യാലിറ്റി/അഡ്മിനിസ്ട്രേറ്റീവ് കേഡറിന്റെ കഥകഴിഞ്ഞ സാഹചര്യമാണുള്ളത്. ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് താല്‍പ്പര്യത്തിനുമുന്നില്‍ സ്പെഷ്യാലിറ്റി/അഡ്മിനിസ്ട്രേറ്റീവ് കേഡര്‍സംവിധാനം ചാപിള്ളയായി. സ്പെഷ്യാലിറ്റി/അഡ്മിനിസ്ട്രേറ്റീവ് കേഡര്‍ സംവിധാനം തുടരുമെന്നോ അവസാനിപ്പിക്കുമെന്നോ പുതിയ നയത്തില്‍ വ്യക്തമാക്കിയിട്ടില്ല. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി നടത്തുന്നതിനും ഫീല്‍ഡ് സ്റ്റാഫുകളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പുതിയ പബ്ലിക് ഹെല്‍ത്ത് കേഡര്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഈ ആശയം നല്ലതാണ്. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുക, പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുക, ജീവിത ശൈലീരോഗങ്ങള്‍ നേരിടുക എന്നിവ പുതിയകാല വെല്ലുവിളികളാണ്. കാലത്തിന്റെ വെല്ലുവിളിക്ക് അനുസരിച്ച് രോഗാതുരതയില്‍ വന്ന മാറ്റത്തിന് അനുസൃതമായി ഫീല്‍ഡ് സ്റ്റാഫുകളെ അവരുടെ ഉത്തരവാദിത്തങ്ങള്‍ പുനര്‍നിര്‍വചിച്ച് ഫലപ്രദമായി ഉപയോഗിക്കുന്നതിന് നമുക്ക് കഴിയേണ്ടതുണ്ട്. നിലവില്‍ ഈ വിഭാഗം ജീവനക്കാരെ പഞ്ചായത്തിനുകീഴില്‍ വരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മുഖ്യ മെഡിക്കല്‍ ഓഫീസറാണ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. എന്നാല്‍, രോഗ ചികിത്സയോടൊപ്പം ഇത് ഫലപ്രദമായി നടക്കുന്നില്ല എന്ന കാരണത്താല്‍ ഇനി മുതല്‍ ഈ വിഭാഗം ജീവനക്കാരെ ബ്ലോക്ക് ലെവലില്‍ ഒരു പബ്ലിക് ഹെല്‍ത്ത് കേഡര്‍ ഡോക്ടറുടെ നേതൃത്വത്തില്‍ നിയന്ത്രിക്കുന്നതിന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഇത് ഉദ്ദേശിക്കുന്ന ഗുണംചെയ്യില്ല. പ്രാഥമികാരോഗ്യതലത്തില്‍ കഴിയാതെ പോകുന്ന പ്രവര്‍ത്തനം എങ്ങനെയാണ് ബ്ലോക്ക് തലത്തില്‍ കഴിയുക? പകരം ഇക്കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വെള്ളംചേര്‍ക്കലിനും ഗുണനിലവാരത്തകര്‍ച്ചയ്ക്കും വിധേയമാകും. നിര്‍ദിഷ്ട കേഡര്‍ പ്രാഥമികാരോഗ്യകേന്ദ്രതലത്തില്‍തന്നെ സൃഷ്ടിച്ച് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുന്നതാകും ഉചിതം. നിലവില്‍ പൊതുജനാരോഗ്യ സംവിധാനത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത് 30 ശതമാനം ജനങ്ങള്‍മാത്രമാണ്. അങ്ങനെ പൊതുജനാരോഗ്യ സംവിധാനത്തിലൂടെ സമാഹരിക്കുന്ന 30 ശതമാനം ജനങ്ങളുടെ രോഗാതുരതയുടെ സ്ഥിതിവിവര&ിശേഹറല;കണക്കുമാത്രമാണ് നമുക്ക് ആസൂത്രണത്തിനും ഇടപെടലിനും ലഭ്യമായിട്ടുള്ളത്. 70 ശതമാനം ജനങ്ങള്‍ ആരോഗ്യ സേവനത്തിനായി സമീപിക്കുന്ന സ്വകാര്യ ആശുപത്രികളിലെ രോഗാതുരതയുടെ സ്ഥിതിവിവരകണക്ക് ശേഖരിക്കുന്നതിന് നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അവിടങ്ങളിലെ ചികിത്സാപ്രവര്‍ത്തനങ്ങള്‍ ചികിത്സാ പ്രോട്ടോക്കോള്‍ അനുസൃതമാണോ? അവയെ എങ്ങനെ നിരീക്ഷിക്കും? ഇത്തരം ചോദ്യങ്ങള്‍ പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമാണ്. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാര നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടില്ല.

നേഴ്സ്-പാരാമെഡിക്കല്‍ ജീവനക്കാരുടെ സേവനശേഷി, അവരുടെ സമീപനം എന്നിവയില്‍ വലിയ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനാവശ്യമായ പരിശീലനപരിപാടികള്‍ ആവശ്യമാണ്. ഇതും പരിശോധിക്കപ്പെട്ടിട്ടില്ല. പ്രയോജനകരമായ കാരുണ്യപോലുള്ള പദ്ധതികളില്‍പെടുത്തി ദരിദ്രരായ ജനങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍നിന്ന് സേവനം തേടുന്നതിന് അവസരമുണ്ട്. എന്നാല്‍, ഇത്തരം സേവന സൗകര്യങ്ങള്‍ സ്ഥിരമായി സമൂഹത്തിന് പ്രാപ്യമാകുന്ന വിധത്തില്‍ പൊതുജനാരോഗ്യ സംവിധാനത്തില്‍തന്നെ ഉള്‍പ്പെടുത്തുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും വികസിപ്പിക്കുന്നതിനും ആവശ്യമായ ഒരു നിര്‍ദേശവും പുതിയ നയത്തില്‍ ഇല്ല. സ്വകാര്യലാബ്, മെഡിക്കല്‍ ഷോപ്പ് ലോബികളുമായി ഒരു കൂട്ടം ഡോക്ടര്‍മാര്‍ വൈദ്യനൈതികതയ്ക്ക് വിരുദ്ധമായി ബന്ധം സ്ഥാപിച്ച് കാര്യങ്ങള്‍ നടത്തുന്നു. ഇതുമൂലം സ്വകാര്യ ലാബുകളിലെ ഓരോ സേവനത്തിനും ഇരട്ടിയോ അതിലധികമോ ഫീസ് ജനങ്ങള്‍ കൊടുക്കേണ്ടിവരുന്നു. ഇതുമായി ബന്ധപ്പെട്ട കമീഷന്‍ ഇടപാട് കണക്കുകള്‍ അതത് സ്വകാര്യലാബുകളില്‍തന്നെ ലഭ്യമാണ്. എന്നാല്‍, ഇത്തരം പ്രവണതകള്‍ പരിശോധിക്കുന്നതിനോ അവയെ തടയുന്നതിന് ഫലപ്രദമായ ഒരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതിനോ പുതിയ നയത്തിന് കഴിഞ്ഞിട്ടില്ല.

മെഡിക്കല്‍ കോളേജുകളില്‍ അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച് മെച്ചപ്പെട്ട ശമ്പളം നല്‍കുകയുണ്ടായി. എന്നാല്‍, ഇത് ലംഘിക്കപ്പെടുകയും ഡോക്ടര്‍മാര്‍ വ്യാപകമായി സ്വകാര്യ ചികിത്സയില്‍ ഏര്‍പ്പെടുകയുംചെയ്യുന്നുണ്ട്. മാധ്യമങ്ങള്‍ ഇടയ്ക്കിടെ ഇത് പുറത്തു കൊണ്ടുവരുന്നുണ്ടെങ്കിലും സ്വകാര്യ ചികിത്സ ഫലപ്രദമായി തടഞ്ഞ് നിരോധനം ഉറപ്പുവരുത്തുന്നതിന് ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. ഫലത്തില്‍ എന്തുമാകാമെന്ന സ്ഥിതിയാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജുകളില്‍. ഭരണതലത്തില്‍ ഇരിക്കുന്നവര്‍വരെ ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഈ വിഷയവും പുതിയ നയത്തില്‍ പരിശോധിക്കപ്പെട്ടിട്ടില്ല

Wednesday, June 5, 2013

World Environment Day - 2013 Celebrations




The CSI Department of Ecumenical Relations and Ecological Concerns and the CSI Department of Pastoral Concerns, in partnership in the National Council of Churches in India Commission on Justice, Peace and Creation, is organizing the World Environment Day - 2013 Celebrations and Ecological Consultations on 'Food Justice' for the CSI Pastors. Around 100 Delegates are attending the Consultation, which was inaugurated by the CSI Moderator, Bishop Most Rev. Dr. G. Devakatacham. Following the inaugural session, Dr. G. Nammalvar, Social Activist and Organic Agriculturist, delivered the Key-Note Address. Dr. Roger Gaikwad, General Secretary, NCCI, presented the Biblical Perspective of 'Food & Justice'. In the afternoon, there were two panel discussions,‘Food Justice: Excluded Communities’ Perspectives’ and ‘Food Justice: People’s Perspectives’. The panelists were Mrs. Jessica Richard, Member, Asian Women's Resource Center for Culture and Theology, Mr. Jim Jesudas, Director, VIDYAL, Miss. Sakthi Devi, Transgender, Rev. Deva Jothi Kumar, Faculty, India Theological Seminary ,Rev. Chandramohan, Trustee, Corner Stone Trust, Chennai, Rev. Chrisda Nithyakallyani, Youth Secretary, UELCI, Mr. Alagesan, Dalit Activist, Chennai, Mr. Sudaroli Sundaram, Tribal Activist, Gingee, Mr. M. A. Sekhar, Activist, Fish Workers, Chennai. In fact, the whole consultation began with a very meaninful worship, led by Rev. Timothy Ravinder, CSI-EMS Liaison Officer.

Thursday, May 23, 2013

HAPPY NEWS-ILLEGAL MANAGER OUT!!!!!!!!!



THE HON.COURT STAYED THE OPERATION OF THE ORDER OBTAINED BY MR.JACOB MATHEW(RONY) WHO WAS APPOINTED ILLEGALLY(WITHOUT THE DECISION OF DIOCESAN EXECUTIVE COMMITTEE)AS THE CORPORATE MANAGER OF CSI SCHOOLS IN TRICHUR AREA BY THE EX-BISHOP KURUVILA.


ON 21.05.2013 REV.ROBERT JOHN(THE CORPORATE MANAGER APPOINTED BY THE DIOCESAN EXECUTIVE COMMITTEE AS PER THE CONSTITUTION OF CSI NORTH KERALA DIOCESE)HAS ASSUMED CHARGES AS CORPORATE MANAGER AND STARTED FUNCTIONING.


NOW ALL THE CONFUSIONS REGARDING THE ILLEGAL APPOINTMENT ARE OVER.

NUMBER OF EMPLOYEES WERE STRUGGLING BECAUSE OF THE ILLICIT ACTION OF A SHEPHERD.THE TOTAL ADMINISTRATION OF THE MANAGEMENT WAS COLLAPSED FOR MORE THAN AN YEAR.

WE STRONGLY DEMAND THE DIOCESAN LEADERSHIP TO FILE 'DAMAGE SUIT' AGAINST THE EX-BISHOP KURUVILA FOR SPOILING THE GOODWILL OF THIS GREAT MANAGEMENT.


HOPE THE MEMBERS OF THE CHURCH AND THE BENEFICIARIES OF THE MANAGEMENT WILL RAISE VOICE AGAINST THIS IRREGULARITY COMMITTED BY THE EX-BISHOP.

Monday, May 20, 2013

REV. DR. MERVIN SHINOJ BOAS- CONGRATULATIONS ON YOUR GRADUATION





Rev. Dr. Mervin Shinoj Boas, a priest of the North Kerala C.S.I Diocese began his ministry as a parish priest at his own native town. He earned his B. Th and B.D from KUT Seminary, Trivandrum and M.Th from Gurukul Theological College, Chennai. Rev. Boas is a scholar and theological writer. Rev. Boas was conferred Doctor of Philosophy (Ph.D) at Lutheran School of Theology at Chicago. His dissertation is 'A Hermeneutical Engagement for a Subaltern Theology in India signifying the Writings of R. S. Sugirtharajah.'                                  Congratulations Rev. Dr. Boas.....

അവയവദാനത്തിന്റെ സന്ദേശം






അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നവരാണ് വിവേകികള്‍ എന്നാണ് കവിവാക്യം. മഹത്തായ ആ ജീവിതമാതൃക ഉയര്‍ത്തിപ്പിടിക്കുകയും മനുഷ്യനന്മയിലുള്ള വിശ്വാസം വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നവരാണ് അവയവദാതാക്കള്‍. സമീപകാല കേരളീയജീവിതത്തില്‍ നടന്ന ഏറ്റവും ശ്രേഷ്ഠമായ പ്രവര്‍ത്തനങ്ങളായിരുന്നു അത്തരം അവയവദാനങ്ങള്‍. അവയവങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ശസ്ത്രക്രിയകള്‍ പോലെ സങ്കീര്‍ണമാണ് അവയവദാനവും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും. ദാതാക്കളേക്കാള്‍ ആവശ്യക്കാരുണ്ട് അവയവങ്ങള്‍ക്ക് കേരളത്തില്‍. വൃക്ക, കരള്‍, നേത്രപടലം, ഹൃദയം, ശ്വാസകോശം എന്നീ ആന്തരികാവയവങ്ങളാണ് പ്രധാനമായും മാറ്റിവെക്കുന്നത്.

അതിലൂടെ ഒട്ടേറെ രോഗികള്‍ക്ക് സാധാരണജീവിതത്തിലേക്ക് മടങ്ങിവരാനാവും. എന്നാല്‍, ആവശ്യത്തിന് ദാതാക്കളില്ലാത്തതും മാറ്റിവെക്കലിന് വേണ്ടിവരുന്ന ഭാരിച്ച ചെലവും ഉള്‍പ്പെടെ തടസ്സങ്ങള്‍ ഒട്ടേറെയാണ്. സംസ്ഥാനസര്‍ക്കാറിനുകീഴില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള നെറ്റ്‌വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്​പ്ലാന്റേഷന്‍ (മൃതസഞ്ജീവനി) എന്ന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്താലേ അവയവദാനവും മാറ്റിവെക്കലും സാധ്യമാവൂ. പതിനായിരത്തോളം രോഗികള്‍ നിത്യേന ഡയാലിസിസിന് വിധേയരാവുന്ന കേരളത്തില്‍ ഇപ്പോള്‍ത്തന്നെ നാനൂറിലധികം പേര്‍ മൃതസഞ്ജീവനിയില്‍ വൃക്കയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 22 ആസ്​പത്രികളില്‍ അവയവമാറ്റശസ്ത്രക്രിയയ്ക്ക് സൗകര്യമുണ്ട്. അതില്‍ അഞ്ചെണ്ണം മാത്രമാണ് സര്‍ക്കാര്‍ ആസ്​പത്രികള്‍. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രികളും തിരുവനന്തപുരത്തെ ശ്രീചിത്രാ മെഡിക്കല്‍ സെന്ററും കണ്ണാസ്​പത്രിയും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രികളില്‍ വൃക്കമാറ്റിവെക്കല്‍ മാത്രമാണ് ആകെ നടക്കുന്നത്; ശ്രീചിത്രയില്‍ ഹൃദയവാല്‍വ് മാറ്റിവെക്കലും. കരള്‍ മാറ്റിവെക്കലും ഹൃദയം മാറ്റിവെക്കലും ഉള്‍പ്പെടെയുള്ള സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്ക് സ്വകാര്യാസ്​പത്രികളെ ആശ്രയിച്ചേ പറ്റൂ. സാധാരണക്കാര്‍ക്ക് അത്രയെളുപ്പമല്ല ഇതൊന്നും. മാത്രമല്ല, അവയവമാറ്റം വ്യാപകമാവുമ്പോള്‍ ഉയര്‍ന്നുവരുന്ന ധാര്‍മികപ്രശ്‌നങ്ങളെയും ഗൗരവത്തോടെ കാണണം.

അവയവദാതാക്കളുടെ എണ്ണവും മാറ്റിവെക്കല്‍ സൗകര്യങ്ങളും കൂടുക, ചെലവു കുറയുക, സാധാരണക്കാര്‍ക്കും ഈ ചികിത്സ പ്രാപ്യമാവുക, അധാര്‍മികമായ കാര്യങ്ങളോ ചൂഷണമോ ഉണ്ടാവാതിരിക്കുക എന്നിവയാണ് ഇനി ആവശ്യം. അവയവദാനം മഹത്തായ ജീവകാരുണ്യപ്രവര്‍ത്തനമാണെന്ന വിശ്വാസം ജനങ്ങളില്‍ ഉറച്ചുതുടങ്ങിയതിന്റെ ഫലമാണ് സമീപദിവസങ്ങളില്‍ നടന്ന അവയവദാനങ്ങള്‍. തീവ്രമായ ബോധവത്കരണപ്രചാരണങ്ങളിലൂടെ ഈ അവബോധത്തിന് ശക്തികൂട്ടാനാവും. സര്‍ക്കാറിന്റെ ആത്മാര്‍ഥവും ലക്ഷ്യോന്മുഖവുമായ ഇടപെടലാണ് മറ്റു രംഗങ്ങളില്‍ ആവശ്യം. പൂര്‍ണമായും സര്‍ക്കാര്‍നിയന്ത്രണത്തില്‍ത്തന്നെയാവണം അവയവദാനവുമായും മാറ്റിവെക്കലുമായും ബന്ധപ്പെട്ട കാര്യങ്ങള്‍. സര്‍ക്കാര്‍മേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയിലുള്ള സൗകര്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് പ്രാപ്യമാകാനുള്ള സംവിധാനമുണ്ടാക്കാനും സര്‍ക്കാറിന് ബാധ്യതയുണ്ട്. നിര്‍ധനര്‍ക്ക് ചികിത്സാസഹായം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ആലോചിക്കേണ്ടത്. വൃക്ക മാറ്റിവെക്കാന്‍ മാത്രം സൗകര്യമുള്ള നമ്മുടെ മെഡിക്കല്‍ കോളേജ് ആസ്​പത്രികളില്‍ അടിയന്തരമായി മറ്റ് അവയവമാറ്റശസ്ത്രക്രിയകള്‍ക്കുമുള്ള സംവിധാനമുണ്ടാക്കിയേ പറ്റൂ. ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ദേശീയപ്രാധാന്യമുള്ള സ്ഥാപനമാണെങ്കിലും അവിടെ ഹൃദ്രോഗ, സിരാരോഗ ചികിത്സാസംവിധാനങ്ങളേയുള്ളൂ. ശ്രീചിത്രയെ ബഹുതല ചികിത്സാസംവിധാനമുള്ള സ്ഥാപനമാക്കി മാറ്റുകയാണ് വേണ്ടത്. അങ്ങനെയാണെങ്കില്‍ പലതരം ശസ്ത്രക്രിയകള്‍ അവിടെത്തന്നെ ചെയ്യാന്‍ കഴിയുമായിരുന്നു.

ഒരു സൗകര്യവുമില്ലാത്ത മെഡിക്കല്‍ കോളേജുകള്‍ ജില്ലതോറും തുടങ്ങുന്നതിനേക്കാള്‍ എത്രയോ വലിയ കാര്യമാണ് ബഹുതല വിശേഷചികിത്സാസൗകര്യമുള്ള ദേശീയസ്ഥാപനങ്ങള്‍ ഒന്നോ രണ്ടോയിടത്ത് തുടങ്ങുന്നത്. അവയവദാനത്തിന്റെ നിയന്ത്രണം നിര്‍വഹിക്കുന്ന മൃതസഞ്ജീവനിക്ക് യഥാര്‍ഥത്തില്‍ വലിയ സംവിധാനങ്ങളോ സൗകര്യങ്ങളോ ഇല്ല എന്നതാണ് വാസ്തവം. അവയവദാനസന്നദ്ധരെയും ആവശ്യക്കാരെയും നിരീക്ഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന 24 മണിക്കൂര്‍ സംവിധാനമായി അതിനെ മാറ്റേണ്ടതുണ്ട്. അങ്ങനെയൊരു വിപുലസംവിധാനമുണ്ടാകുമ്പോള്‍ അവയവദാനരംഗം സര്‍ക്കാറിന്റെ നിയന്ത്രണത്തോടുകൂടിയ ധാര്‍മികസമ്പ്രദായമാവും.

courtesy-mathrubhumi 

Thursday, May 16, 2013

BROTHER SALIH- WE ARE PROUD OF YOU





 നേരം പരപരാ വെളുക്കുമ്പോള്‍ മുഹമ്മദ് സാലിഹ് ഇറങ്ങും. പ്രഭാതസവാരിക്കല്ല, അതിനൊട്ട് സമയവുമില്ല. 

പുലരുംമുമ്പുതന്നെ സാലിഹിന് എടുത്താല്‍ തീരാത്ത ചില ജോലികളുണ്ട് കോഴിക്കോട് ബീച്ചില്‍. രാത്രിയോടെ വൃത്തിഹീനമാകുന്ന കടപ്പുറത്തിന്റെ മുഖമാണ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ സാലിഹിന്റെ മനസ്സില്‍ ഉണ്ടാവുക.

പുലര്‍ച്ചെ ആറിനേ സാലിഹ് ബീച്ചില്‍ ഹാജരാണ്, അവിടത്തെ ചണ്ടിക്കൂമ്പാരവുംമറ്റും മാറ്റാന്‍. കോഴിക്കോടിന്റെ കടല്‍ത്തീരം എപ്പോഴും സുന്ദരമായിരിക്കണമെന്ന നിര്‍ബന്ധമാണ് ഇതിനുപിന്നില്‍. അതിന് ഒരു ദിവസവും മുടക്കമില്ല. രക്തസാക്ഷി മണ്ഡപംമുതല്‍ ലയണ്‍സ് പാര്‍ക്ക് വരെയാണ് ശുചീകരണം.

ആറുമാസം മുമ്പാണ് ഈ പണി തുടങ്ങിയത്. ഒരു ദിവസം അങ്ങ് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. പരിമിതമായ സാഹചര്യം അതിന് തടസ്സമായില്ല. ലാഭമൊന്നും നോക്കിയല്ല പ്രവൃത്തി. മനസ്സിന്റെ സംതൃപ്തി മാത്രമാണ് സാലിഹ് നോക്കിയത്.

ശുചീകരണത്തൊഴിലാളികള്‍ വേണമെങ്കില്‍ വൃത്തിയാക്കട്ടെ എന്ന് എല്ലാവരെയുംപോലെ ചിന്തിക്കാന്‍ സാലിഹിന് ആയില്ല. വലിയ ചൂലും കൊട്ടയും പിക്കാസും വിലകൊടുത്തുവാങ്ങി. പണം കുറച്ചു ചെലവായെങ്കിലും അത് അധികപ്പറ്റായി കണ്ടില്ല. ആരും അറിയണമെന്ന് ആഗ്രഹിച്ചിട്ടുമില്ല.

സാലിഹിന്റെ നന്മ കണ്ടറിഞ്ഞ് ചില സുമനസ്സുകള്‍ അദ്ദേഹത്തോട് അടുത്തു. കിണാശ്ശേരിയില്‍ താമസിക്കുന്ന മരവ്യാപാരി ഗഫൂര്‍ ആണ് ആദ്യമെത്തിയത്. പിന്നെ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ അനുയായിയും ബിസിനസ്സുകാരനായ കെ.എസ്. അരുണ്‍ദാസ്, മുന്‍ സൈനികനും എല്‍.ഐ.സി. ഏജന്റുമായ കാമ്പുറം സ്വദേശി സുഗുണബാബു എന്നിവര്‍. സാലിഹിനൊപ്പം ബീച്ച് വൃത്തിയാക്കാന്‍ ഇവരും രാവിലെതന്നെ ഉണരും.

നടക്കാന്‍ വരുന്ന പലരും വല്ലപ്പോഴും ഒരുകൈ സഹായിക്കാനായി ഇപ്പോള്‍ മുന്നോട്ടുവരാറുണ്ടെന്ന് ഈ നാല്‍വര്‍സംഘം പറയുന്നു.

എന്തായാലും അത്ഭുതത്തോടെയാണ് ബീച്ചില്‍ നടക്കാന്‍ വരുന്ന നൂറുകണക്കിനാളുകള്‍ ഇവരെ നോക്കുന്നത്. ആരോ എല്‍പ്പിച്ച പണിചെയ്യുന്ന ജീവനക്കാരാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ. ദിവസവും ഇവരുടെ സേവനം ശ്രദ്ധയില്‍പ്പെടുന്നതോടെ അത് അത്ഭുതത്തിനു വഴിമാറുന്നു

ആറുമുതല്‍ എട്ടുവരെയാണ് വൃത്തിയാക്കല്‍. പത്തുദിവസംകൊണ്ട് ബീച്ച് റോഡിന്റെ വടക്കേ അറ്റമായ ലയണ്‍സ് പാര്‍ക്ക് തുടങ്ങുന്ന ഭാഗത്തുനിന്നു തുടങ്ങി രക്തസാക്ഷിമണ്ഡപംവരെ എത്തും. വീണ്ടുംതിരിച്ച് തുടങ്ങും. അത് തുടര്‍ന്നുകൊണ്ടേയിരിക്കും.

പുല്ലുപറിച്ചുകൊണ്ടായിരുന്നു സാലിഹിന്റെ തുടക്കമെങ്കില്‍ ഇപ്പോള്‍ എല്ലാവരുംകൂടി കനപ്പെട്ട ജോലികളും ചെയ്തുതുടങ്ങി.

റോഡിലെ വെള്ള വരയുള്ള ഭാഗത്തെ മണ്ണ് നീക്കും. ചപ്പുചവറുകള്‍ കോരും. ഓട വൃത്തിയാക്കും. നടപ്പാതയുടെ മുകള്‍ഭാഗം അടിച്ചുവാരും. എല്ലാ വൃത്തികേടുകളും നീക്കും. അടര്‍ന്നുപോകുന്ന ടൈല്‍സ് ശരിയാക്കി വെക്കും. ബീച്ചില്‍ ടൈല്‍സ് പതിച്ച നടപ്പാത എന്നും പൂഴി നിറഞ്ഞതായിരുന്നു . ഇന്നത് വൃത്തിയായി നില്‍ക്കുന്നത് ഇവരുടെ സേവനത്തിലൂടെയാണ്.

കുറ്റിച്ചിറ കുളത്തിലെ കല്‍പ്പടവുകളിലെ പുല്ല് സ്ഥിരമായി പറിച്ചും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തും സാലിഹ് പണ്ടേ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഒരു മാര്‍ബിള്‍കമ്പനിയിലെ സൂപ്പര്‍വൈസറാണ് അദ്ദേഹം.

ചാലപ്പുറം ചെമ്പക ഹൗസിങ് കോളനി നിവാസിയായിരുന്ന പള്ളിയില്‍വീട്ടില്‍ മുഹമ്മദ് സാലിഹ് ഇപ്പോള്‍ കുറ്റിച്ചിറയിലെ ഭാര്യവീട്ടിലാണ് താമസം.


സ്വയം ഭരിക്കുമ്പോള്‍ പുറത്താവുന്നവര്‍


Published on  14 May 2013

ജസ്റ്റിന്‍ മാത്യു

കേരളത്തിലെ സ്വകാര്യകോളേജുകള്‍ സ്വയംഭരണം ആവശ്യപ്പെടുന്നത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായ-പഠനസ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്താനാണോ എന്ന് നിഷ്പക്ഷമായി ആലോചിക്കേണ്ടതുണ്ട്


കോളേജുകള്‍ക്ക് സ്വയംഭരണം നല്കാനുള്ള നടപടിയുമായി കേരളസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. വരുംതലമുറകളെ ബാധിക്കുന്ന നടപടിയായതിനാല്‍ ഇതില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനുമുന്‍പ് എല്ലാ അഭിപ്രായങ്ങളും പരിഗണിക്കേണ്ടതുണ്ട്. സ്വകാര്യ സര്‍വകലാശാലകള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്ന അവസ്ഥയില്‍, പൊതുജനത്തിന്റെ നികുതികൊണ്ട് പ്രവര്‍ത്തിക്കുന്ന എയ്ഡഡ് കോളേജുകളെ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിര്‍ത്തുകയെന്നത് സാര്‍വത്രികവിദ്യാഭ്യാസം നല്‍കാന്‍ അവശ്യമാണ്. അക്കാദമിക് കാര്യക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിലുള്ളതെന്നാണ് കോളേജുകള്‍ക്ക് സ്വയംഭരണം നല്കാന്‍ നിര്‍ദേശിക്കുന്ന എന്‍.ആര്‍. മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. മെറിറ്റ്, കാര്യക്ഷമത എന്നിങ്ങനെ നവ ലിബറല്‍ ചിന്താഗതിയുടെ ആശയങ്ങളുപയോഗിച്ച് പൊതുവിദ്യാഭ്യാസം സ്വകാര്യവത്കരിക്കുന്നതിനുള്ള മുന്നൊരുക്കമാണിത്.

മാധവമേനോന്‍ കമ്മിറ്റി മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്ക് യൂറോപ്പില്‍ നടന്ന ഉന്നതവിദ്യാഭ്യാസ സ്വകാര്യവത്കരണവുമായി അടുത്ത സാമ്യമുണ്ട്. സ്വയംഭരണവും അക്കാദമിക നിലവാരം മനസ്സിലാക്കാനുള്ള 'അളവുകോലുകളുടെ' നിര്‍മിതിയും സ്വാശ്രയ ഡിപ്ലോമ കോഴ്‌സുകളെ പ്രോത്സാഹിപ്പിക്കലും 'ഇന്നൊവേഷന്‍ പ്രൊജക്ടുകളു'മെല്ലാം എഴുപതുകളിലും എണ്‍പതുകളിലും യൂറോപ്പില്‍ നടന്ന ഉന്നതവിദ്യാഭ്യാസ സ്വകാര്യവത്കരണത്തിന്റെ തുടക്കമായിരുന്നു.

മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന, സ്വയംഭരണം നല്കുന്നതിനുള്ള വ്യവസ്ഥകള്‍ വെച്ചുനോക്കിയാല്‍ കേരളത്തിലെ സാംസ്‌കാരികരംഗത്ത് തലയുയര്‍ത്തി നില്ക്കുന്ന പല സര്‍ക്കാര്‍ കോളേജുകള്‍ക്കും സ്വയംഭരണം കിട്ടില്ല. പരീക്ഷകളില്‍ ലഭിക്കുന്ന സര്‍വകാലശാലാ റാങ്ക്, കെട്ടിടങ്ങളുടെയും ക്ലാസ് മുറികളുടെയും എണ്ണം, പിഎച്ച്.ഡി.കളുടെ എണ്ണം, പ്രോജക്ടുകളുടെ എണ്ണം, ജോലിക്കാരുടെ എണ്ണം, കോളേജ് മാനേജ്‌മെന്റിന്റെ സാമ്പത്തിക ഭദ്രത, പണമുണ്ടാക്കാനുള്ള അവരുടെ കഴിവ്, നൂതനമായ പരിഷ്‌കാരങ്ങള്‍ കണ്ടെത്താനും നടത്താനുമുള്ള കഴിവ് എന്നിവ സ്വയംഭരണം നേടാന്‍ പറയുന്ന വ്യവസ്ഥകളില്‍ ചിലതാണ്. ഇപ്പറയുന്ന പലതുമില്ലാതെ വിദ്യാര്‍ഥികളെ നല്ലരീതിയില്‍ എഴുതാനും വിശകലനം ചെയ്യാനും പഠിപ്പിക്കുന്ന സര്‍ക്കാര്‍ കോളേജുകളുള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ രണ്ടാംനിരയിലേക്ക് പിന്തള്ളപ്പെടുകയായിരിക്കും ഫലം.

സ്വയംഭരണം ലഭിക്കാന്‍ വേണ്ട മറ്റൊരു വ്യവസ്ഥ 'നാക്' കൊടുക്കുന്ന 'എ' ഗ്രേഡ് പദവിയാണ്. ഡല്‍ഹി സര്‍വകാലശാലയിലെ കോളേജുകളില്‍ 'നാക്കി'ന്റെ നിലവാരമളക്കല്‍ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നില്ല. 'നാക്' കൊടുക്കുന്ന സ്റ്റാര്‍ പദവികൊണ്ടല്ല അക്കാദമിക നിലവാരം അളക്കേണ്ടത് എന്നതുകൊണ്ടും സ്വകാര്യവത്കരണത്തിന്റെ ആമുഖമാണെന്നതുകൊണ്ടുമാണ് എതിര്‍പ്പുണ്ടായത്. മാത്രമല്ല 'നാക്' ടീമുകളുടെ രൂപവത്കരണംതന്നെ വലിയ വിമര്‍ശങ്ങള്‍ക്ക് വിധേയമാകാറുമുണ്ട്.

ഡല്‍ഹി സര്‍വകലാശാലയിലെ ഒരു കോളേജ് സ്വയംഭരണത്തിനുവേണ്ടി നടത്തിയ ശ്രമത്തെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് അധികൃതര്‍ക്ക് അടുത്തിടെ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം സമൂഹത്തിന്റെ പൊതുസ്വത്താണ്, അതുകൊണ്ടുതന്നെ അത് സര്‍ക്കാറിന്റെയും പൊതുസര്‍വകലാശാലയുടെയും നിയന്ത്രണത്തിനുകീഴില്‍ നില്‍ക്കേണ്ടത് ജനാധിപത്യ, മതേതര സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്.

കേരളത്തിലെ സ്വകാര്യകോളേജുകള്‍ സ്വയംഭരണം ആവശ്യപ്പെടുന്നത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായ-പഠന സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്താനാണോ എന്ന് നിഷ്പക്ഷമായി ആലോചിക്കേണ്ടതുണ്ട്. സാമ്പത്തിക, അക്കാദമിക് മേഖലകളില്‍ സ്വയംഭരണം കിട്ടുന്നതുവഴി അധ്യാപകരുടെയോ വിദ്യാര്‍ഥികളുടെയോ ബൗദ്ധികസ്വാതന്ത്ര്യം കൂടുമോ അതോ കുറയുമോ എന്ന് ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ ആലോചിക്കണം.

കേരളത്തിലെ എത്ര എയ്ഡഡ് കോളേജുകളിലെ അധ്യാപകനിയമനം ജാതി, മതം, വികസന ഫണ്ടിലേക്ക് 'സംഭാവന' കൊടുക്കാനുള്ള ഉദ്യോഗാര്‍ഥിയുടെ കഴിവ് തുടങ്ങിയ പരിഗണനകളില്ലാതെ അക്കാദമിക മികവ് പരിഗണിച്ച് നടക്കുന്നുണ്ട് എന്ന നിഷ്പക്ഷമായ ഒരു പഠനം സ്വയംഭരണം നല്കുന്നതിനുമുന്‍പ് സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. നിലവിലുള്ള അവസ്ഥയില്‍പ്പോലും സര്‍വകലാശാലകള്‍ക്കോ സര്‍ക്കാറിനോ അധ്യാപകനിയമനത്തിനുമുകളില്‍ യാതൊരു നിയന്ത്രണവുമില്ല. ഇനി വിദ്യാര്‍ഥിപ്രവേശനത്തിന്റെ കാര്യം നോക്കുക. എത്ര മാനേജ്‌മെന്റ് കോളേജുകള്‍ സര്‍ക്കാറും യു.ജി.സി.യും നല്കുന്ന നിര്‍ദേശങ്ങള്‍ ഒരു കോട്ടവുംതട്ടാതെ പാലിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കുന്നുണ്ട്?

സ്വകാര്യ കോളേജുകള്‍ക്ക് പരമാവധി സ്വയംഭരണം നല്കിയാലേ അവിടെ മുന്തിയ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നടക്കൂ എന്നില്ല. പക്ഷേ, സ്വയംഭരണം കൊണ്ട് നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്തമായി അനുകൂലമായ എന്ത് മാറ്റമാണ് അക്കാദമിക് രംഗത്ത് വരാന്‍പോകുന്നതെന്ന് മനസ്സിലാകുന്നില്ല.

മാധവമേനോന്‍ കമ്മിറ്റിയുടെ പൊരുള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു കേരളത്തിലുള്ളതെങ്കില്‍ കുറെയേറെ ആശങ്കകള്‍ ഇല്ലതായേനെ. നിയമങ്ങളും അത് പാലിക്കപ്പെടുന്നതും തമ്മിലുള്ള അന്തരമാണ് സ്വയംഭരണാധികാരം ആശങ്കയുളവാക്കുന്ന ഒരു നടപടിയാക്കുന്നത്.

സ്വയംഭരണം ലഭിക്കുന്ന കോളേജുകള്‍ സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ വിപണിമൂല്യം നോക്കാതെ എല്ലാ കോഴ്‌സുകളെയും സംരക്ഷിക്കുമെന്ന പ്രതീക്ഷവെക്കുന്നതില്‍ അര്‍ഥമില്ല. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര സിലബസ്സില്‍ നിന്ന് വിപ്ലവങ്ങളുടെയും തൊഴിലാളിപ്രസ്ഥാനങ്ങളുടെയും ചരിത്രം എടുത്തുകളയാനുള്ള സമ്മര്‍ദം വളരെ ശക്തമാണ്. ഒരു കേന്ദ്രസര്‍വകലാശാലയില്‍വരെ അവസ്ഥ ഇതാകുമ്പോള്‍ ഇടതുപക്ഷമെന്ന് കേട്ടാല്‍ വാളെടുക്കുന്ന മനേജ്‌മെന്റ് കോളേജുകള്‍ക്ക് സിലബസ് രൂപപ്പെടുത്താനുള്ള അവകാശം കിട്ടുമ്പോള്‍ ജനകീയചരിത്രത്തിന്റെയും സാമൂഹികവിമര്‍ശന സിദ്ധാന്തങ്ങളുടെയും സ്ഥിതി എന്താകുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. പണംകൊയ്യുന്ന കോഴ്‌സുകള്‍ മാത്രം നടത്തുകയും അല്ലാത്തവ പൂര്‍ണമായും അടച്ചുപൂട്ടുകയുമായിരിക്കും ഫലം.

സ്വയഭരണ കോളേജുകളുടെ അക്കാദമിക് കൗണ്‍സിലാണ് (എ.സി). ഏതു കോഴ്‌സ് എങ്ങനെ പഠിപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. എന്നാല്‍, മാനേജ്‌മെന്റിന് മുന്‍തൂക്കമുള്ള രീതിയില്‍ അംഗസംഖ്യ നിശ്ചയിക്കുന്നതിനപ്പുറം സാമൂഹിക, സാമ്പത്തിക വൈവിധ്യത്തെ ഉള്‍ക്കൊണ്ടുള്ള പ്രാതിനിധ്യസംവിധാനത്തിലൂടെ എ.സി.യെ സുതാര്യമാക്കാനുള്ള യാതൊരു സംവിധാനവുമില്ല. സമൂഹത്തിലെ വൈവിധ്യങ്ങളെപ്പറ്റി ആലോചിക്കുകപോലും ചെയ്യാന്‍ ബാധ്യതകളില്ലാത്ത ഒരു എ.സി. രൂപപ്പെടുത്തുന്ന ഡിപ്ലോമ കോഴ്‌സുകളെപ്പറ്റി സമൂഹം തീര്‍ച്ചയായും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

'ഒരു പൊതുനിലവാര അളവുകോല്‍' ഉണ്ടാക്കി സ്വയംഭരണ കോളേജുകളുടെ നിലവാരം സര്‍ക്കാറും സര്‍വകലാശാലയും ആണ്ടോടാണ്ട് ഉറപ്പുവരുത്തും എന്നുപറയുന്നു. അക്കാദമിക് പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് ഒരു പൊതു അളവുകോലുകൊണ്ട് അളക്കുക? കണക്കുകളിലേക്ക് പരിവര്‍ത്തനം ചെയ്ത് മനസ്സിലാക്കാന്‍ പറ്റുന്നതല്ല അക്കാദമിക് നിലവാരം. സാമൂഹികശാസ്ത്രകാരന്‍ പീര്‍ ഇല്‍നര്‍ അക്കാദമിക് മേഖലയിലെ 'കണക്കെടുപ്പ് സംസ്‌കാരം' (ഓഡിറ്റ് കള്‍ച്ചര്‍) എന്നാണ് ഈ അളവുകോലിനെ വിശേഷിപ്പിക്കുന്നത്. പിഎച്ച്.ഡി.കളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും പ്രോജക്ട് വര്‍ക്കുകളുടെയും എണ്ണവും കെട്ടിടത്തിന്റെ മനോഹാരിതയുടെയും പൂന്തോട്ടങ്ങളുടെയും പേരിലാണ് നിലവാരം അളക്കുന്നതെങ്കില്‍ അത് നവ ലിബറല്‍ മൂലധനയുക്തിയാണ്. വിദ്യാര്‍ഥികള്‍ വായിച്ച പുസ്തകങ്ങളെയും അവരുടെ വിശകലന ശേഷിയെയും അളക്കുക. ക്ലാസ്‌റൂമിലും പുറത്തും നടക്കുന്ന ചര്‍ച്ചകളുടെ നിലവാരം അളക്കുക. അധ്യാപക-വിദ്യാര്‍ഥി ബന്ധം അറിവുത്പാദനവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നെന്ന് അളന്നുനോക്കുക. അതോടൊപ്പം കോളേജ്‌ലൈബ്രറി വാങ്ങിയ പുസ്തകങ്ങളുടെയും ജേണലുകളുടെയും അവ എത്രപേര്‍ കാര്യക്ഷമമായി ഉപയോഗിച്ചു എന്നീ കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ നിലവാരം അളക്കുക. ഇങ്ങനെയൊക്കെയാണോ ചെയ്യുകയെന്ന് ഉറപ്പില്ല.

അധ്യാപകരും വിദ്യാര്‍ഥികളും പല മേഖലകളില്‍ നിന്നുള്ള വിദഗ്ധരുമെല്ലാം സ്വയംഭരണത്തിന്റെ വരുംവരായ്കകളെ പഠിക്കട്ടെ. അവരുടെ അഭിപ്രായങ്ങള്‍ക്കൂടി കണക്കിലെടുത്തുവേണം ഇത് നടപ്പാക്കാന്‍ .

(ഡല്‍ഹി സര്‍വകലാശാലയില്‍ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍ )